കാനന പാതയിലൂടെ തീര്‍ഥാടക പ്രവാഹം; 18 ദിവസം കൊണ്ട് ശബരിമലയിലെത്തിയത് 35,000 ലധികം പേര്‍

ശബരിമല: മണ്ഡലകാലം പകുതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീർഥാടക പ്രവാഹം. 35,000 ലധികം പേരാണ് 18 ദിവസം കൊണ്ട് കാനനപാതയിലൂടെ ശബരിമലയിലെത്തിയത്. വെള്ളി, ശനി ദിവങ്ങളിലാണ് ഏറ്റവുമധികം പേർ കാനന പാത ഉപയോഗപ്പെടുത്തിയത്.

വെള്ളിയാഴ്ച മാത്രം പുല്‍മേട് വഴി 2722 പേർ എത്തിയപ്പോള്‍ ശനിയാഴ്ച ഈ പാതയിലൂടെയുള്ള തീർഥാടകരുടെ എണ്ണം 3000 കടന്നു. 1284 പേരാണ് വെള്ളിയാഴ്ച മുക്കുഴി വഴി എത്തിയത്. വണ്ടിപ്പെരിയാർ, സത്രം, പുല്‍മേട് വഴി 18951 പേരും കരിമല പാതയിലെ അഴുതക്കടവ്, മുക്കുഴി വഴി 18317 തീർഥാടകരും ഇതിനകം സന്നിധാനത്തെത്തി.

ഇരു പാതയിലൂടെയും രാവിലെ ആറു മുതലാണ് തീർഥാടകർക്ക് പ്രവേശനം നല്‍കുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെ പ്രവേശന കവാടത്തില്‍ എത്തുന്ന എല്ലാ തീർഥാടകർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. മഴ മാറിയതോടെ കാനന പാത സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ കാരണം ഡിസംബർ രണ്ട്‌, മൂന്ന് തീയതികളില്‍ പുല്‍മേട് വഴിയുള്ള തീർഥാടനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തീർഥാടകരെ ഗ്രൂപ്പുകളാക്കിയാണു കാനന പാതയിലൂടെ കടത്തിവിടുന്നത്. യാത്രയിലുടനീളം ഫോറസ്റ്റ്, എക്കോ ഗാർഡുമാരുടെ നിരീക്ഷണം വനം വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.

TAGS : SABARIMALA
SUMMARY : Pilgrim flow along Kanana Path; More than 35,000 people reached Sabarimala in 18 days

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കോട്ടയം: എരുമേലിയിൽ പാറമടക്കുളത്തിൽ മുങ്ങി രണ്ട് വിദ്യാർഥികൾ മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ...

കല ‘ഓണോത്സവം’ ഒക്ടോബർ 4-ന്; സ്വാഗതസംഘം രൂപവത്കരിച്ചു 

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ഓണോത്സവം- കല സാന്ത്വനം ഒക്ടോബർ 4-ന്...

വെനസ്വേല ഭൂചലനം: അര്‍ജന്റീന ഫുട്‌ബോളറുടെ ഭാര്യയും മക്കളും മരിച്ചു

കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ടഭൂകമ്പത്തിൽ അർജന്റീനിയൻ ഫുട്ബാൾ താരത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു....

റീല്‍സ് ചിത്രീകരണത്തിനിടെ കുന്നില്‍ നിന്നും താഴേക്ക് വീണ് കോളേജ് അധ്യാപകന് പരുക്ക്

ബെംഗളൂരു: റീല്‍സ് ചിത്രീകരണത്തിനിടെ കുന്നില്‍ നിന്നും വീണ് കോളേജ് അധ്യാപകന് പരുക്കേറ്റു.തുമകുരുവിലെ...

ഉഡുപ്പി ജില്ലാ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

ബെംഗളൂരു: ഉഡുപ്പി ജില്ലാ കോടതിക്ക് ഇമെയിൽ വഴി വീണ്ടും വ്യാജ ബോംബ്...

പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കോട്ടയം: എരുമേലിയിൽ പാറമടക്കുളത്തിൽ മുങ്ങി രണ്ട് വിദ്യാർഥികൾ മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ...

കല ‘ഓണോത്സവം’ ഒക്ടോബർ 4-ന്; സ്വാഗതസംഘം രൂപവത്കരിച്ചു 

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ഓണോത്സവം- കല സാന്ത്വനം ഒക്ടോബർ 4-ന്...

വെനസ്വേല ഭൂചലനം: അര്‍ജന്റീന ഫുട്‌ബോളറുടെ ഭാര്യയും മക്കളും മരിച്ചു

കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ടഭൂകമ്പത്തിൽ അർജന്റീനിയൻ ഫുട്ബാൾ താരത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു....

റീല്‍സ് ചിത്രീകരണത്തിനിടെ കുന്നില്‍ നിന്നും താഴേക്ക് വീണ് കോളേജ് അധ്യാപകന് പരുക്ക്

ബെംഗളൂരു: റീല്‍സ് ചിത്രീകരണത്തിനിടെ കുന്നില്‍ നിന്നും വീണ് കോളേജ് അധ്യാപകന് പരുക്കേറ്റു.തുമകുരുവിലെ...

ഉഡുപ്പി ജില്ലാ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

ബെംഗളൂരു: ഉഡുപ്പി ജില്ലാ കോടതിക്ക് ഇമെയിൽ വഴി വീണ്ടും വ്യാജ ബോംബ്...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഡ്വ. എ. സന്തോഷ് കുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ, ഗീനാ കുമാരിയെ മാറ്റി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി...

ഒരാൾക്ക് കൂടി ഷിഗെല്ല; രോഗം സ്ഥീരീകരിച്ചത് കൊല്ലം ജില്ലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലം...

സൗദിയില്‍ അരാംകോ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 14 പേര്‍ മരിച്ചു

സൗദി: സൗദി അറേബ്യൻ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ്...

Related Articles

Popular Categories