ബെംഗളൂരു: ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപ്പിലാക്കിയ ക്യു.ആർ കോഡ് അധിഷ്ഠിത രജിസ്ട്രേഷൻ സംവിധാനം സർക്കാർ ആശുപത്രികളിൽ തിരിച്ചടിയാകുന്നു. സാങ്കേതിക തകരാറുകളും ഡിജിറ്റൽ സാക്ഷരതയുടെ കുറവും മൂലം മണിക്കൂറുകളോളം വരി നിൽക്കേണ്ടി വരുന്ന സാഹചര്യമാണ് രോഗികൾ നേരിടുന്നത്. ഫോൺ വഴി സ്കാൻ ചെയ്ത് ഒപി ടിക്കറ്റ് എടുക്കുന്ന ഈ രീതി സെർവർ തകരാർ മൂലം പണിമുടക്കുന്നതാണ് പ്രധാന പ്രശ്നം.
സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ വശമില്ലാത്ത സാധാരണക്കാരായ രോഗികൾ ഈ സംവിധാനത്തിലൂടെ ടിക്കറ്റ് എടുക്കാൻ വളരെയധികം ബുദ്ധിമുട്ടുന്നു. സഹായത്തിനായി വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതും പ്രശ്നം ഗുരുതരമാക്കുന്നു.
കൗണ്ടറുകളിലെ തിരക്ക്: ഓൺലൈൻ സംവിധാനം പരാജയപ്പെടുമ്പോൾ രോഗികൾ വീണ്ടും പഴയപോലെ കൗണ്ടറുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇത് ഒപി വിഭാഗങ്ങളിൽ വൻ തിരക്കിന് കാരണമാകുന്നുണ്ട്.
ചികിത്സ തേടിയെത്തുന്ന പ്രായമായവരും ദൂരസ്ഥലങ്ങളിൽ നിന്നുള്ളവരുമാണ് ഈ സംവിധാനം മൂലം ഏറെ ബുദ്ധിമുട്ടുന്നത്.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ്റെ ഭാഗമായാണ് ‘സ്കാൻ ആൻഡ് ഷെയർ’ എന്ന ഈ പദ്ധതി കൊണ്ടുവന്നത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ ബോധവൽക്കരണമോ ഇല്ലാതെ പദ്ധതി നടപ്പിലാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ആക്ഷേപമുണ്ട്.
SUMMARY: Server glitches and low digital literacy have paralyzed the QR-code registration system in Bengaluru government hospitals, causing long queues for patients
















