ദുബായ്: പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് യുഎഇ ഭരണകൂടം. ഇതുസംബന്ധിച്ച പ്രമേയം യു.എ.ഇ കാബിനറ്റ് വ്യാഴാഴ്ച പുറപ്പെടുവിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ മുൻനിർത്തിയുള്ള നിർണായക തീരുമാനം. മാതാപിതാക്കളുടെ സമ്മതം ഉണ്ടായാലും ഈ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ. 15 വയസ്സിൽ താഴെ പ്രായമുയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ആവശ്യമില്ല. ഈ പ്രായത്തിലുള്ളവർക്ക് സോഷ്യൽ മീഡിയ ലോഗ് ഇൻ ചെയ്യാൻ കഴിയരുത്. ഇതിനാവശ്യമായ നടപടികൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ഉടമകൾ സ്വീകരിക്കണം. 12 മാസത്തിനുള്ളിൽ ഇത്തരം നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്നും യുഎഇ മന്ത്രിസഭായോഗം സോഷ്യൽ മീഡിയ ഉടമകളോട് നിർദ്ദേശിച്ചു.
2024-ലെ ഒരു പഠനത്തിൽ യുഎഇയിലെ കുട്ടികൾ ദിവസവും ശരാശരി മൂന്ന് മണിക്കൂറോളം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഫലമായി കുട്ടികളിൽ ആശങ്ക, ശ്രദ്ധക്കുറവ്, പഠനത്തിലെ ബുദ്ധിമുട്ടുകൾ, ചിലപ്പോൾ സംസാരവൈകൽ പോലുള്ള പ്രശ്നങ്ങൾ വർധിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുകെ, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇതുപോലുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതെല്ലാം വിലയിരുത്തിയാണ് യുഎഇ മന്ത്രിസഭയുടെ തീരുമാനം.
SUMMARY: Social media ban for those under 15 in UAE















