അത്‍ലാന്റ: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായപ്പോൾ ചെക്ക് റിപ്പബ്ലിക്കുമായി സമനിലയിൽ (1-1) പിരിഞ്ഞ് ദക്ഷിണാഫ്രിക്ക. ആറാം മിനിറ്റിൽ മുന്നിലെത്തിയ ചെക്ക് ടീമിനെതിരേ കളിയവസാനിക്കാൻ 10 മിനിറ്റ് ശേഷിക്കേ ലഭിച്ച പെനാൽറ്റിയാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. ചെക്ക് റിപ്പബ്ലിക്കിനായി മൈക്കൽ സാദിലെക്കും ദക്ഷിണാഫ്രിക്കയ്ക്കായി തെബോഹോ മൊക്കൊയ്‌നയും സ്‌കോർ ചെയ്തു. ഇതോടെ ഇരു ടീമിനും രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയന്റായി. ഇരുവരും നോക്കൗട്ട് പ്രതീക്ഷ നിലനിർത്തുകയും ചെയ്തു.
1-0ത്തിനാണ് ഇടവേളക്കു പിരിഞ്ഞത്. രണ്ടാം പകുതിയിലും പന്തടക്കത്തിൽ ദക്ഷിണാഫ്രിക്ക മേധാവിത്വം പുലർത്തി. ഒടുവിൽ കളി തീരാൻ പത്തുമിനിറ്റ് ബാക്കി നിൽക്കെയാണ് ടീമിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. പാവെൽ സുൽക്കിന്റെ കൈയിൽ പന്ത് തട്ടിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത തബോഹോ മൊകോയേന പന്ത് അനായാസം വലയിലാക്കി. പിന്നാലെ വിജയ ഗോളിനായി ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ വന്നില്ല. ചെക്ക് റിപ്പഹബ്ലിക്ക് 12 ഷോട്ടുകൾ തൊടുത്തുവിട്ടപ്പോൾ ദക്ഷിണാഫ്രിക്ക 17 ഷോട്ടുകളാണ് അടിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് മഞ്ഞ കാർഡും ചെക്ക് റിപ്പബ്ലിക്കിന് ഒരു മഞ്ഞ കാർഡുമാണ് ലഭിച്ചത്.
SUMMARY: South Africa draw with Czech Republic after penalty with 10 minutes remaining















