തിരുവനന്തപുരം: മാതാവ് മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് വെഞ്ഞാറമൂട് കൊലപാതക പരമ്പര കേസിലെ പ്രതി അഫാന്‍. തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയും അനുജനും കാമുകിയുമാണെന്നും അഫാന്‍ പറഞ്ഞു. കൊലപാതക ദിവസം രാവിലെയും 2,000 രൂപ വേണമെന്ന അഫാന്റെ ആവശ്യമാണ് തർക്കത്തിലും ആക്രമണത്തിലും കലാശിച്ചത്. തലേദിവസം പണം ആവശ്യപ്പെട്ട് വീട്ടില്‍ തർക്കങ്ങള്‍ ഉണ്ടായെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ഷെമിയെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കിയും തല ചുമരില്‍ ഇടിച്ച് രക്തം വാർന്ന് ഉമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെയും കൊലപ്പെടുത്താൻ അഫാൻ ഒരുങ്ങിയത്. പെട്ടെന്ന് മരണം ഉറപ്പുവരുത്താൻ ആകുമെന്ന തോന്നലിലാണ് ചുറ്റികയെന്ന ആയുധത്തിലേക്ക് പ്രതി എത്തിയത്. താന്‍ ജീവനൊടുക്കുമെന്നും ഇയാള്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക നിരീക്ഷണത്തിലാണ് നിലവില്‍ അഫാന്‍.
TAGS : VENJARAMOODU MURDER
SUMMARY : Venjaramoodu massacre accused Afan says he will also end his life