Wednesday, July 9, 2025
28.7 C
Bengaluru

കൊല്ലത്ത് അസ്ഥികൂടം സ്യൂട്ട്കേസിലാക്കിയ നിലയിൽ

സിനിമ കണ്ടിറങ്ങുന്ന നമ്മോടൊപ്പം കൂടെ പോരുന്ന ചില കഥാപാത്രങ്ങളുണ്ട്, നൊമ്പരങ്ങളോടെ, വിഹ്വലതകളോടെ അവർ വീണ്ടും വീണ്ടും നമ്മുടെ ഓരം ചേർന്നിരിക്കും, ചിലപ്പോൾ കാലങ്ങളോളം.

ഇത്തവണത്തെ ബെംഗളൂരു രാജ്യാന്തര മേളയിൽ കൂടെ പോന്ന ചില കഥാപാത്രങ്ങളുണ്ട്. ഇറാനിയൻ ചിത്രം MY FAVOURITE CAKE-ലെ- ലെ എഴുപതുകാരി മഹിൻ ഇത്തരത്തിലൊരാളാണ്. ബെൾഗേറിയൻ ചിത്രമായ BREATHING UNDERWATER – ലെഎമ്മിയും ഇന്‍ഡോ ബള്‍ഗേറിയന്‍ ചിത്രമായ THE SHAMLESS -ലെ രേണുക,

ഫെമിനിച്ചിയിലെ ഫാത്തിമയും അപ്പുറത്തിലെ മകൾ ജാനകിയും ഒക്കെ ഇത്തരത്തിലുള്ളവരാണ്. കഥ തീർന്നിട്ടും ഇവരൊക്കെ ഇപ്പൊഴും എവിടെയായിരിക്കും എന്തായിരിക്കും ചെയ്തു കൊണ്ടിരിക്കുന്നത്? എന്നിങ്ങനെ കഥയ്ക്ക് അപ്പുറത്തുള്ള കഥാപാത്രത്തിൻ്റെതുടര്‍ ജീവിതത്തെ കുറിച്ചുള്ള ആശങ്കകൾ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.

കഴിഞ്ഞ 30 വർഷങ്ങളായി ഭർത്താവിൻ്റെ മരണശേഷം ഒറ്റയ്ക്ക് കഴിയുന്ന മഹിൻ്റെ ജീവിതത്തിലേക്ക് ഫറമാർസ് എന്ന എഴുപതുകാരൻ കടന്നു വരുന്നതാണ് MY FAVOURITE CAKE-ന്‍റെ പശ്ചാത്തലം. ഫറമാർസ് വിവാഹമോചിതനാണ്. മഹിൻ ആർമിയിൽ നിന്ന് വിരമിച്ച നഴ്സാണ്. ഫറമാർസ് പഴയ പട്ടാളക്കാരനാണ്. പിന്നീട് പട്ടാളത്തിലെ ജോലി വിട്ട് ഒരു ടാക്സി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുന്നു. സ്വപ്നങ്ങളൊന്നുമില്ലാതെ 30 വർഷത്തിലേറെയായി ഒറ്റയ്ക്കുകഴിയുന്ന ഫറമാർസിനെ മഹിൻ തൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. തുടർന്നുള്ള സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം
വാർദ്ധക്യത്തിലെ ഇരുവരുടേയും നിഷ്കളങ്ക പ്രണയം അത്രയ്ക്കും സുന്ദരമായാണ് സംവിധായകരായ Maryam Moghaddam ഉം Behtash Sanaeehaയും ചേര്‍ന്ന് ചിത്രീകരിച്ചിരിക്കുന്നത്.

മറ്റൊരു കഥാപാത്രം ബെൾഗേറിയൻ ചിത്രമായ – എമ്മിയാണ് ക്രൂരമായ ഗാർഹിക പീഡനത്തിൻ്റെ ഇരയാണ് ഗർഭിണിയായ എമ്മ എന്ന യുവതി. ഭർത്താവിൽ നിന്നുള്ള പീഡനം സഹിക്കാതെ ഒടുവിൽ സ്ത്രീകൾക്കായുള്ള അഭയ കേന്ദ്രത്തിൽ എത്തുന്നു. പീഡനത്തിൻ്റെ ആഘാതത്തിൽ നിന്ന് പതിയെ അവൾ പുറത്ത് കടക്കുന്നു. അഭയ കേന്ദ്രത്തിൽ താമസിക്കുന്ന മറ്റു സ്ത്രീകളുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ കൂടി അവൾ അറിയുന്നു. ഇതോടെ താൻ അടക്കമുള്ളവർ എപ്പൊഴും ഇരകളായി തീരേണ്ട വരല്ല എന്ന് ബോധ്യത്തിൽ നിന്ന് അവൾ ജീവിതത്തിലേക്കുള്ള ശക്തമായ തിരിച്ചു വരവിന് ശ്രമിക്കുന്നു. എമ്മയെ അനശ്വരമാക്കിയിരിക്കുന്നത് സ്വിസ് നടി കാർല ജുറിയാണ്. പെൺജീവിതത്തിൻ്റെ വൈകാരികാവസ്ഥകൾ നന്നായി പറയുന്നുണ്ട് സംവിധായകൻ ചിത്രത്തിലൂടെ
മറ്റൊരു ചിത്രം റീഡിംഗ് ലോലിത ഇൻ ടെഹ്റാൻ ആണ്. ഇറാനിയൻ എഴുത്തുകാരി അസർ നഫിസിയുടെ ആത്മകഥാംശമുള്ള കഥയെ അതികരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറാനിലെ ഷാ ഭരണകൂടത്തിനെതിരെ ആയത്തുള്ള ഖുമൈനിയുടെ നേതൃത്വത്തിൽ ഇസ്ലാമിസ്റ്റുകൾ കൈവരിച്ച വിജയത്തിന് ശേഷം മതാത്മകതയിലേക്ക് ഒരു രാജ്യം ചെന്നെത്തുമ്പോഴുള്ള സാമൂഹികാവസ്ഥകളാണ് ചിത്രം തുറന്നു കാട്ടുന്നത്. ടെഹ്റാൻ യൂണിവേഴ്സിറ്റിയിൽ അധ്യാപികയായിരുന്ന അസർ നഫീസയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.
മതം/ വിശ്വാസം / ആചാരം എന്നിവ മനുഷ്യൻ്റെ പ്രത്യേകിച്ച് പെണ്ണിൻ്റെ സാമൂഹിക ജീവിതത്തിൽ വിടാതെ പിന്തുടരൂന്നതിൻ്റെ പൈശാചികത മലയാള ചിത്രങ്ങളായ ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമയിലും ഇന്ദു ലക്ഷ്മിയുടെ അപ്പുറ ത്തിലും കാണും. ലിംഗസമത്വവും വ്യക്തി സ്വാതന്ത്ര്യവുമാണ് ഫെമിനിച്ചി ഫാത്തിമയിലെ വീട്ടമ്മയായ ഫാത്തിമയിലൂടെ പറയുന്നതെങ്കിൽ അന്ധവിശ്വാസത്തിൽ പുതഞ്ഞിരിക്കുന്ന സമകാലിക കുലസ്ത്രീ പാരമ്പര്യങ്ങൾക്ക് നേരെയാണ് അപ്പുറം കാർക്കിച്ച് തുപ്പുന്നത്.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻതന്നെ; എക്സില്‍ സര്‍വേ ഫലം പങ്കുവച്ച്‌ തരൂര്‍

തിരുവനന്തപുരം: 2026ല്‍ കേരള മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന സർവേഫലം പങ്കുവെച്ച്‌ ശശി തരൂർ....

പി.സി. ജോര്‍ജിനെതിരായ വിദ്വേഷ പരാമര്‍ശ കേസ്; പോലീസിനോട് റിപ്പോര്‍ട്ട് തേടി മജിസ്ട്രേറ്റ് കോടതി

ഇടുക്കി: വിദ്വേഷ പരാമർശത്തില്‍ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട സ്വകാര്യ പരാതിയില്‍...

നിപ സമ്പര്‍ക്ക പട്ടികയിലുള്ള യുവതി മരിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. മങ്കടയില്‍...

ജെ.എസ്.കെ. വിവാദം; സിനിമയുടെ പേരുമാറ്റാൻ തയ്യാറാണെന്ന് നിര്‍മാതാക്കള്‍

കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള' എന്ന സിനിമയുമായി...

റഹീമിന് 20 വര്‍ഷം തടവ് തന്നെ; വിധി അപ്പീല്‍ കോടതി ശരിവെച്ചു

റിയാദ്: സൗദി അറേബ്യൻ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ...

Topics

ബൈക്ക് ടാക്സി നിരോധനം : വാടക ഇരുചക്രവാഹനങ്ങൾക്ക് ആവശ്യക്കാരേറുന്നു

ബെംഗളൂരു: നഗരത്തിൽ ബൈക്ക് ടാക്സി നിരോധനം നടപ്പിലാക്കിയതോടെ സൈക്കിളും ബൈക്കും ഉൾപ്പെടെ...

ഓൺലൈൻ വാതുവയ്പിനു പണം കണ്ടെത്താൻ മോഷണം; ഐടി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ വാതുവയ്പിനു പണം കണ്ടെത്താൻ മാലപൊട്ടിക്കലും മോഷണവും പതിവാക്കിയ ഐടി...

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; 9 ആപ്പുകളിൽ നിന്നു കൂടി ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ...

ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കും; അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു: ബിബിഎംപിയെ 5 ചെറുകോർപറേഷനുകളാക്കി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രേറ്റ് ബെംഗളൂരു ബില്ലിനെക്കുറിച്ചുള്ള...

ബെംഗളൂരുവിൽ വൻ ലഹരിവേട്ട: 4.5 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാർ അറസ്റ്റിൽ

ബെംഗളൂരു: രാജനകുണ്ഡെയിൽ 4.5 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി 2...

പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ 18 വാഹനങ്ങൾ തല്ലിതകർത്തു

ബെംഗളൂരു: ഹൊങ്ങസന്ദ്രയിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അക്രമിസംഘം 18 വാഹനങ്ങൾ...

മാട്രിമോണിയൽ സൈറ്റിലൂടെ സൈബർ തട്ടിപ്പ്; 34 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയുമായി യുവാവ്

ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി സൈബർ തട്ടിപ്പിലൂടെ 34 ലക്ഷം...

സുരക്ഷിതമല്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ബെംഗളൂരു ട്രാഫിക് പോലീസ്. ഐഎസ്ഐ...

Related News

Popular Categories

You cannot copy content of this page