13കാരി ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് വളര്‍ത്തമ്മയെ കൊന്നു

ഡൽഹി: എടുത്ത് വളർത്തിയ പെണ്‍കുഞ്ഞ് പതിമൂന്നാം വയസ്സില്‍ വളർത്തമ്മയെ കൊലപ്പെടുത്തി. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി രണ്ടു പുരുഷ സുഹൃത്തുക്കളുമായി ചേർന്നാണ് വളർത്തമ്മയെ കൊലപ്പെടുത്തിയത്. ഗജപതി ജില്ലയിലെ പരാലഖേമുൻഡി നഗരത്തിലെ വാടക വീട്ടിലാണ് അമ്പത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം രണ്ടു പുരുഷൻമാരുമായുള്ള മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിർത്തിരുന്നു. ഇതും സ്വത്തുക്കള്‍ കയ്യടക്കാനുമുള്ള ആഗ്രഹവുമാണ് വളർത്തമ്മയെ കൊലപ്പെടുത്താൻ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 29ന് ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയശേഷം തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജലക്ഷ്മി മരിക്കുകയായിരുന്നു.

അമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് ചടങ്ങിനെത്തിയ ബന്ധുക്കളോടു പറഞ്ഞത്. രാജലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ ആരും സംശയിച്ചുമില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഭുവനേശ്വറില്‍ വെച്ച്‌ മറന്നുപോയിരുന്നു. ഇത് രാജലക്ഷ്മിയുടെ സഹോദരൻ സിബ പ്രസാദ് മിശ്ര കണ്ടെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക പദ്ധതി പുറത്തുവന്നത്.

കൊലപാതക പദ്ധതി ഇൻസ്റ്റഗ്രാം മെസഞ്ചറില്‍ വിശദമായി പറഞ്ഞിരുന്നു. രാജലക്ഷ്മിയെ എങ്ങനെ കൊലപ്പെടുത്തണമെന്നും അവരുടെ സ്വർണാഭരണങ്ങളും പണവും എങ്ങനെ കൈപ്പിടിയില്‍ ആക്കണമെന്നതും ചാറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, മേയ് 14ന് മിശ്ര പരാലഖേമുൻഡി പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പെണ്‍കുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാത് (21), സുഹൃത്ത് ദിനേഷ് സാഹു (20) എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉപക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ മക്കളില്ലാതിരുന്ന രാജലക്ഷ്മിയും ഭർത്താവും ദത്തെടുക്കുകയായിരുന്നു. ഒരു വർഷത്തിനുശേഷം ഭർത്താവ് മരിച്ചു. പിന്നീട് രാജലക്ഷ്മി ഒറ്റയ്ക്കാണ് കുഞ്ഞിനെ വളർത്തിയത്. മകള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ അഡ്മിഷൻ ലഭിച്ചപ്പോള്‍ പരാലഖേമുൻഡിയിലേക്കു താമസം മാറ്റുകയായിരുന്നു. പ്രണയ ബന്ധത്തില്‍ രാജലക്ഷ്മി എതിർപ്പ് ഉയർത്തിയതോടെയാണ് ഇവർക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്.

ഏപ്രില്‍ 29ന് വൈകുന്നേരം അമ്മയ്ക്ക് മകള്‍ ഉറക്കഗുളികകള്‍ നല്‍കി. അവർ ഉറങ്ങിയതിനു പിന്നാലെ റാതിനെയും സാഹുവിനെയും വിളിച്ചുവരുത്തി. പിന്നീടു മൂവരും ചേർന്ന് തലയിണ ഉപയോഗിച്ച്‌ രാജലക്ഷ്മിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

Hot this week

വി.​ഡി. ​സ​തീ​ശ​ൻ ഗ​വ​ര്‍​ണ​റെ ക​ണ്ടു; മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ മെയ്...

വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരായ യൂത്ത് ലീഗ് പ്രവർത്തകരുടെ മുദ്രാവാക്യത്തിൽ...

ഇടുക്കിയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; രണ്ടുപേരുടെ നില ഗുരുതരം

തൊടുപുഴ: ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി...

വി.ഡി. സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു; ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറി

തിരുവനന്തപുരം:  വി ഡി സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. ഇന്ന്...

കെ.സിക്ക് നഷ്ടമായത് അർഹമായ മുഖ്യമന്ത്രി പദവി, അദ്ദേഹത്തെ ചിലർ വെറുക്കുന്നു എന്നത് ദൗർഭാഗ്യകരം; വൈകാരിക കുറിപ്പുമായി കർണാടക മന്ത്രിയുടെ ഭാര്യ

ബെംഗളൂരു: മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി കർണാടക...

വി.​ഡി. ​സ​തീ​ശ​ൻ ഗ​വ​ര്‍​ണ​റെ ക​ണ്ടു; മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ മെയ്...

വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരായ യൂത്ത് ലീഗ് പ്രവർത്തകരുടെ മുദ്രാവാക്യത്തിൽ...

ഇടുക്കിയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; രണ്ടുപേരുടെ നില ഗുരുതരം

തൊടുപുഴ: ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി...

വി.ഡി. സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു; ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറി

തിരുവനന്തപുരം:  വി ഡി സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. ഇന്ന്...

ആഹ്ലാദ പ്രകടനത്തിനിടയില്‍ ആല്‍മരത്തില്‍ പടക്കം കെട്ടിയിട്ട് പൊട്ടിച്ചു; അഗ്‌നിരക്ഷ സേനയെത്തി തീയണച്ചു

തൃശൂർ: ആഹ്ലാദ പ്രകടനത്തിനിടയില്‍ ആല്‍മരത്തില്‍ പടക്കം കെട്ടി പൊട്ടിച്ചത് തീപിടിത്തതിന് ഇടയാക്കി....

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സംസ്ഥാന സമിതിയില്‍

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷത്തെ നയിക്കും. ഇന്ന് തലസ്ഥാനത്ത് ചേർന്ന സംസ്ഥാന...

കെസിയും വിഡിയും കോണ്‍ഗ്രസിന്‍റെ രണ്ട് തൂണുകള്‍; ഹൈക്കമാൻഡിന്‍റെ തീരുമാനം അന്തിമമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി.സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ....

Related Articles

Popular Categories