ബെംഗളൂരു: സംസ്ഥാനത്തേക്ക് അനധികൃത വിൽപ്പനക്ക് കടത്തുകയായിരുന്ന കേരള ഭാഗ്യക്കുറി ടിക്കറ്റുകൾ കർണാടക പോലീസ് പിടികൂടി. 72,000 രൂപ വിലയുടെ 1220 ലോട്ടറി ടിക്കറ്റുകളുമായി കുടക് മടിക്കേരി ബാലെംബി ചാമ്പു സ്വദേശി എം.എൽ. സിബിയാണ് (58) പിടിയിലായത്.
നിലവില്‍ കർണാടകയില്‍ ലോട്ടറി നിരോധമുണ്ട്. കേരളത്തിൽ നിന്ന് ലോട്ടറി ടിക്കറ്റ് എത്തിച്ച് ഇരട്ടി വില ഈടാക്കി വിൽപന നടത്തുന്നതായി കർണാടക പോലീസിന് വിവരം ലഭിച്ചിരുന്നു. കര്‍ണടക-കേരള അതിർത്തി ഗ്രാമമായ കാസറഗോട്ടെ ബന്തടുക്ക മാണിമൂല വഴിയാണ് കേരള ടിക്കറ്റുകൾ കർണാടകത്തിലേക്ക് കടത്തിയത്. സുള്ള്യ-മടിക്കേരി റോഡിലെ കല്ലുഗുണ്ടി ഔട്ട്‌പോസ്റ്റിനു സമീപം സുള്ള്യ പോലീസ് സിബി സഞ്ചരിച്ച മോട്ടോർ സൈക്കിൾ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് ടിക്കറ്റുകൾ കണ്ടെത്തിയത്. ഉയർന്ന വിലക്ക് വിൽപ്പനക്കായി കർണാടക-കുടക് അതിർത്തിയിലെ സാമ്പാജെയിലേക്കാണ് ടിക്കറ്റുകൾ കടത്തിയതെന്ന് പോലീസ് പറഞ്ഞു.
SUMMARY: Kerala lottery tickets being illegally sold seized; Kodagu native in custody















