കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. ആരോഗ‍്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് തന്ത്രിയെ ഓണ്‍ലൈൻ മുഖേനെയാണ് കോടതിയില്‍ ഹാജരാക്കിയത്.
തന്ത്രിയുടെ ജാമ‍്യാപേക്ഷയില്‍ ഫെബ്രുവരി 9ന് കോടതി വിശദമായ വാദം കേള്‍ക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ്പ കേസിലും തന്ത്രി ജാമ‍്യാപേക്ഷ നല്‍കിയിട്ടുണ്ട്. സ്വർണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നും ആചാരപരമായ കാര‍്യങ്ങളാണ് ചെയ്തതെന്നുമായിരുന്നു തന്ത്രി ജാമ‍്യാപേക്ഷയില്‍ ഉന്നയിച്ചത്.
സ്വർണക്കൊള്ളയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് ബന്ധമുള്ളതായും ഗൂഢോലോചനയില്‍ തന്ത്രിക്ക് പങ്കുണ്ടെന്നും പോലീസ് കണ്ടെത്തി.
SUMMARY: Sabarimala gold robbery: Remand period of Kantar Rajeev extended














