കൊച്ചി: ശബരിമല സ്വർണക്കവർച്ചാ കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നു. ജാമ്യാപേക്ഷയെ എസ്‌ഐടി സുപ്രീം കോടതിയില്‍ എതിര്‍ത്തു. കേസില്‍ ജയശ്രീയുടെ പങ്ക് വ്യക്തമാണെന്നും ജാമ്യം നല്‍കരുതെന്നുമാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്.
ബോർഡ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ജയശ്രീ പ്രവർത്തിച്ചതെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. ജയശ്രീയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും എസ്‌ഐടി സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. അതേസമയം ഈ കേസില്‍ ആർക്കും മൂൻകൂർ ജാമ്യം നല്‍കില്ലെന്ന് കോടതി വ്യക്തമാക്കി.
എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ ഉത്തരവ് കോടതി വീണ്ടും നീട്ടി. ഈ മാസം 18ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എസ് ജയശ്രീ ഹാജരാകണം എന്നും കോടതി അറിയിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ട വാർത്തകളെ കുറിച്ചും കോടതി പരാമർശിച്ചു. മുഴുവൻ സ്വർണവും അടിച്ചു മാറ്റിയെന് ഇന്നലെ വാർത്ത കണ്ടു.
കൊടിമരത്തില്‍ നിന്നടക്കം സ്വർണം പോയെന്നാണ് വാർത്തകളില്‍ നിന്ന് മനസിലാക്കുന്നത്. ചികിത്സയാണ് ആവശ്യമെങ്കില്‍ എസ് ജയശ്രീയ്ക്ക് എംയിസില്‍ സജ്ജീകരണം നല്‍കാമെന്ന കോടതി അറിയിച്ചു. കേരളത്തില്‍ എംയിസ് ഉണ്ടോ എന്ന് ചോദിച്ച കോടതി ഇല്ലെങ്കില്‍ മറ്റ് ആശുപത്രികളിയില്‍ സൗകര്യം ഒരുക്കാമെന്നും വ്യക്തമാക്കി.
SUMMARY: Sabarimala gold theft case: No anticipatory bail for S Jayashree















