വന്ദേമാതരത്തിനും ദേശീയഗാനത്തിന്‍റെ അതേ പദവി; ലംഘിച്ചാല്‍ ജാമ്യമില്ലാ കുറ്റം

ന്യൂഡല്‍ഹി: ദേശീയ ഗാനം ‘ജനഗണമന’യ്ക്ക് തുല്യമായ പദവി ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിനും നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നീ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തിരെഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ചൊവ്വാഴ്ച ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനം.

യോഗത്തില്‍ പശ്ചിമ ബംഗാളിലെ ചരിത്രവിജയത്തില്‍ മന്ത്രിമാർ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു. നിലവില്‍ ദേശീയ ഗാനത്തിന് നല്‍കുന്ന അതേ നിയമ പരിരക്ഷ വന്ദേമാതരത്തിനും ഉറപ്പാക്കുന്നതിനായി ‘ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയല്‍ നിയമത്തില്‍’ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഇതുപ്രകാരം വന്ദേമാതരം ആലപിക്കുമ്പോള്‍ തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ ആയ പ്രവൃത്തികള്‍ ജാമ്യമില്ലാ കുറ്റമായി കണക്കാക്കും. പുതിയ ഭേദഗതിയിലൂടെ ദേശീയ ഗാനമായ ജനഗണമനയ്ക്ക് ലഭിക്കുന്ന അതേ നിയമപരമായ ആദരവും സംരക്ഷണവും ഇനി മുതല്‍ വന്ദേമാതരത്തിനും ലഭിക്കും.

ദേശീയ ഗാനത്തെ അപമാനിക്കുന്നവർക്ക് നിലവിലുള്ള മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാ വ്യവസ്ഥകള്‍ വന്ദേമാതരത്തിനും ബാധകമാണ്. കുറ്റം ആവർത്തിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷവും തടവ് ശിക്ഷ ലഭിക്കും. വന്ദേമാതരത്തിന്‍റെ 150-ാം വാർഷികം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്.

SUMMARY: Vande Mataram has the same status as the national anthem; violating it is a non-bailable offence

LEAVE A REPLY

Please enter your comment!
Please enter your name here