തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തന്‍ ഖേല്‍ക്കര്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അവധി ദിനത്തില്‍ തന്നെ ചുമതലയേറ്റെടുത്ത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തന്‍ യു കേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയാക്കിയതില്‍ സിപിഎം ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികളും ആക്ടിവിസ്റ്റുകളും സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനമുയര്‍ന്നിരുന്നു.
രത്തൻ കേല്‍ക്കറുടെ നിയമനം ബംഗാളിലേതിന് സമാനമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ബംഗാളിലെ സമാനമായ നിയമനങ്ങളെ ‘മോഷണം കൂടും തോറും പ്രതിഫലം കൂടും’ എന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ഈ നിലപാട് നിലനില്‍ക്കെ കേരളത്തില്‍ കോണ്‍ഗ്രസ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതാണ് സി.പി.ഐ.എം പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. യു.ഡി.എഫിനെ ജയിപ്പിക്കാൻ വഴിവിട്ട് സഹായിച്ചതിനുള്ള പ്രതിഫലമാണിതെന്നും സിപിഎം നേതാവ് പി. രാജീവ് അടക്കമുള്ളവരും ആരോപിച്ചിരുന്നു. രത്തൻ കേല്‍ക്കറുടേത് രാഷ്ട്രീയ നിയമനമല്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിയമനത്തെ പിന്തുണച്ചിരുന്നു.
SUMMARY: Ratan Khelkar takes charge as Principal Secretary to the Chief Minister
















