അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് വിജയം. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 18 ഓവറിൽ അഞ്ചു വിക്കറ്റു നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർധ സെഞ്ചറി നേടിയ വിരാട് കോലി, അർഷദ് ഖാന്റെ 18–ാം ഓവറിലെ അവസാന രണ്ടു പന്തുകൾ സിക്സും ഫോറും പായിച്ചാണ് ആർസിബിയുടെ വിജയമാഘോഷിച്ചത്.
Virat finishes off in style. 🌟🌟 pic.twitter.com/WVOqA0Bket
— Royal Challengers Bengaluru (@RCBTweets) May 31, 2026
ഓപ്പണറായി ഇറങ്ങി 42 പന്തുകൾ നേരിട്ട കോലി 75 റൺസുമായി പുറത്താകാതെനിന്നു. വെങ്കിടേഷ് അയ്യർ 16 പന്തിൽ 32 റൺസെടുത്ത് മികച്ച പിന്തുണ നൽകി. മധ്യനിരയിൽ ടിം ഡേവിഡ് (24), ക്യാപ്റ്റൻ രജത് പടിദാർ (15), ജിതേഷ് ശർമ (പുറത്താകാതെ 11) എന്നിവരും റൺസ് നേടി . ദേവ്ദത്ത് പടിക്കൽ (1), ക്രുനാൽ പാണ്ഡ്യ (1) എന്നിവർ നിരാശപ്പെടുത്തി.ഗുജറാത്തിനായി റാഷിദ് ഖാൻ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, കഗിസോ റബാഡ, അർഷാദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
⭐️ x2 pic.twitter.com/CveXq8djql
— Royal Challengers Bengaluru (@RCBTweets) May 31, 2026
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് എടുത്തത്. തകർപ്പൻ അർധസെഞ്ചുറി നേടിയ വാഷിംഗ്ടൺ സുന്ദറിന്റെ (50 നോട്ട് ഔട്ട്) പോരാട്ടമാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചിരുന്നത്. റസിഖ് സലാം മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തിരുന്നു.
ബെംഗളൂരുവിനായി റാസിഖ് സലാം ദാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭൂവന്വേശര്‍ കുമാറും ജോഷ് ഹസില്‍വുഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ തുടർച്ചയായ രണ്ടാം കിരീടമാണിത്. ഐപിഎല്ലിൽ തുടർകിരീടമെന്ന നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനായി രജത് പാട്ടിദാർ മാറി. മഹേന്ദ്ര സിങ് ധോനിയും രോഹിത് ശർമയും ആണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
SUMMARY: IPL; Royal Challengers Bangalore win















