യാങ്കൂൺ: മ്യാന്‍മറിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 55 ഓളം പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 25 പുരുഷന്മാരും 30 സ്ത്രീകളും ഉൾപ്പെടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷാൻ സംസ്ഥാനത്തെ നംഖം ടൗണ്‍ഷിപ്പിലെ കൗന്‍ടുപ് ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്ത് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പ്രദേശം ടാന്‍ങ് നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ നിയന്ത്രണത്തിലാണ്. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 ഓടെയാണ് സ്ഫോടനമുണ്ടായത്. വടക്കുകിഴക്കൻ മ്യാൻമാറിൽ ചൈനീസ് അതിർത്തിയോട് ചേർന്ന സംസ്ഥാനമാണ് ഷാൻ.
At least 55 killed, several others injured after a house full of explosives exploded in Myanmar. An entire village was destroyed in this massive blast. Ammunitions were stored in the house. pic.twitter.com/BhRrZzjYe6
— Baba Banaras™ (@RealBababanaras) June 1, 2026
ഖനനത്തിനും ക്വാറി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന സ്ഫോടന വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് താംഗ് നാഷണൽ ലിബറേഷൻ ആർമി പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് നിരവധി ഗ്രാമവാസികൾക്ക് ജീവൻ നഷ്ടപ്പെട്ടതായും പരുക്കേറ്റതായും വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും താംഗ് നാഷണൽ ലിബറേഷൻ ആർമി പ്രസ്താവനയിൽ അറിയിച്ചു. പ്രാദേശിക മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം സ്ഫോടനത്തിൽ ആറ് കുട്ടികളടക്കം 46 ഓളം പേർക്ക് ജീവൻ നഷ്ടമായി. അതേസമയം കൃത്യമായ മരണസംഖ്യയോ അപകടകാരണമോ ഇതുവരെ വ്യക്തമായിട്ടില്ല.
🚨🇲🇲 INSANE footage of an explosives warehouse that leveled a Namhkam, Myanmar neighborhood today…
55 confirmed dead. More than 70 injured. 100+ homes damaged.
Devastating.pic.twitter.com/Yz7voN67P6
— Mario Nawfal (@MarioNawfal) May 31, 2026
SUMMARY: Massive explosion in Myanmar; 55 dead, explosives stored for mining exploded
















