ബെംഗളൂരു: വിജയപുര ജില്ലയിലെ ഗോവിന്ദപുരയില്‍ സ്വത്തു തർക്കന്റെ പേരിൽ ഒരേ കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ കേസിൽ 12 പേർ അറസ്റ്റിൽ. പ്രതിക ളായ മഹാസിദ്ധ ശ്രീമന്ത് ബിരദർ (44), മഹേഷ് ലക്ഷ്മൺ ബി രദർ (22), രാജ്കുമാർ സിദ്ധ രാമകോലി (28), രാജു ചന്ദ്രകാന്ത് (20), യെല്ലപ്പ മഹാദേവ് (25), കല്ലനഗൗഡ ഈശ്വരഗൗഡ പാട്ടീൽ (65), ലായപ്പ നേനപ്പ ബിരദർ (65), സുഭാഷ് മഹാസിദ്ധ ബിരദർ (21), അവദ്യുത് ബിരദർ (20), ഗജനന്ദ ബിരദർ (20), ഹനുമന്ത കോലി (18), സഞ്ജു മഹാദേവ് (31) എന്നിവരാണ് അറസ്റ്റിലായത്.
ഗോവന്ദപൂരയിലെ 10 ഏക്കർ കൃഷിഭൂമിയുടെ വിൽപനയിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കമാണു വെടിവയ്പിൽ കലാശിച്ചത്.കൃഷിയിടത്തിൽ നിലം ഒരുക്കുന്നതിനായി എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.മാരകായുധം ഉപയോഗിച്ചു വെട്ടിയതിനുശേഷം വെടിവെ യ്ക്കുകയായിരുന്നു. ടൗൺ പഞ്ചായത്ത് അംഗമായ ചൈതന്യ കുമാർ നിരാലെയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള 4 പേരും 2 സഹായികളുമാണു കഴിഞ്ഞ 29നു കൊല്ലപ്പെട്ടത്.
SUMMARY: 12 arrested in Vijayapura shooting death case of 6 people
















