കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിന്‍ ഭാസ്‌കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വടകര സ്‌ക്വാഡ് എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ആണ് സ്‌ക്രീന്‍ഷോര്‍ട്ട് ആദ്യം പ്രചരിപ്പിച്ചത്.
ഈ ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ലഭിച്ചതും വടകര സ്‌ക്വാഡ് വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നാണ്. വ്യാജ സ്‌ക്രീന്‍ഷോട്ടിന്റെ പ്രഭവ കേന്ദ്രം ഈ ഗ്രൂപ്പ് തന്നെയാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രചരിച്ചതാണ് കാഫിർ സ്‌ക്രീൻഷോട്ട്.
യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെയാണ് കേസില്‍ ആദ്യം പൊലീസ് പ്രതിചേർത്തത്. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ് ഐപ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്‌ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്‌തതെന്ന് കണ്ടെത്തി. ശേഷം അന്വേഷണം മുന്നോട്ടുപോയിരുന്നില്ല. പിന്നാലെ, യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് ആദ്യ അറസ്റ്റ്.
SUMMARY: Kafir screenshot case: DYFI leader arrested















