കൊച്ചി: കേരളാ സ്റ്റോറി 2: ഗോസ് ബിയോണ്ട് എന്ന ബോളിവുഡ് ചിത്രത്തിന്റെ നിർമാതാവിന് നോട്ടീസയച്ച് കേരളാ ഹൈക്കോടതി. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിനെ ചോദ്യം ചെയ്തുകൊണ്ടും പേരില്‍ നിന്ന് ‘കേരള’ത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള പുതിയ ഹർജിയിലാണ് നിർമാതാവായ വിപുല്‍ അമൃത്‌ലാല്‍ ഷായ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്.
ചിത്രം ഇതിനകം പുറത്തിറങ്ങുകയും നിരവധി പേർ കാണുകയും ചെയ്തതിനാല്‍ ഹർജിക്ക് ഇനി പ്രസക്തിയുണ്ടോ എന്ന് വാദത്തിനിടെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു. ഡിജിറ്റല്‍ റിലീസ് വരാനിരിക്കുന്നതിനാല്‍ പോരാട്ടം നിർണായകമാണെന്ന് വാദിഭാഗത്തിന് വാദം. ഹർജി തള്ളണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 27-നാണ് കേരളാ സ്റ്റോറി 2 തിയേറ്ററുകളിലെത്തിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിലക്കിനെ ഡിവിഷൻ ബെഞ്ചില്‍ അപ്പീല്‍ നല്‍കി മറികടന്നാണ് ചിത്രം അന്ന് റിലീസ് ചെയ്തത്. ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ സ്ട്രീമിംഗ് തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിർമാതാക്കള്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് വിശദീകരണം തേടിയിരിക്കുന്നത്.
SUMMARY: Petition against Kerala Story 2 movie; High Court issues notice to producer Vipul Shah















