ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് എഫിലെ നിർണായക പോരാട്ടത്തിൽ സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഡച്ച് പട സ്വീഡനെ തകർത്തെറിഞ്ഞത്. ആക്രമണ ഫുട്ബോളിന്‍റെ ആവേശക്കാഴ്ചകൾ സമ്മാനിച്ച മത്സരത്തിൽ തുടക്കം മുതൽ നെതർലൻഡ്സ് വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. ബ്രാൻ ബ്രോബിയും കോഡി ഗാക്പോയും രണ്ട് വീതവും സമ്മർവില്ലെ ഒരു ഗോളും നേടി. അമ്പത്തിയേഴാം മിനിറ്റിൽ എലങ്കിയിലൂടെ സ്വീഡൻ ഒരു ഗോൾ മടക്കി. ആന്റണി എലാങ്കയാണ് സ്വീഡന്റെ ഏക ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടെ നെതർലൻഡ്‌സ് തങ്ങളുടെ റൗണ്ട് ഓഫ് 32 സാധ്യതകൾ കൂടുതൽ സജീവമാക്കി.
റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടാൻ ഈ മത്സരത്തിലെ ഫലം ഇരു ടീമുകൾക്കും നിർണായകമായിരുന്നു. വിജയത്തോടെ നെതർലൻഡ്‌സിന്റെ നോക്കൗട്ട് സാധ്യതകൾ ശക്തമായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തുനീഷ്യയാണ് ഡച്ചുകാരുടെ എതിരാളികൾ. മത്സരത്തിലെ അഞ്ച് ഗോൾ നേട്ടത്തോടെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ ടൂർണമെന്റിൽ 100 ഗോളുകൾ നേടുന്ന എട്ടാമത്തെ ടീമായി നെതർലൻഡ്സും മാറി. ബ്രസീൽ, ജർമനി, അർജന്റീന, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ഇംഗ്ലണ്ട് എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഏഴ് ടീമുകൾ.
SUMMARY: Netherlands scores a huge victory; defeats Sweden by 5 goals to 1















