സൗദി: സൗദി അറേബ്യൻ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചു. ഞായറാഴ്ച രാവിലെ ആറ് മണിയോടെ സൗദിയിലെ പ്രമുഖ എണ്ണ ടെര്‍മിനല്‍ ആയ റാസ് തനൂറയിലാണ് അപകടമുണ്ടായതെന്ന് സൗദി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും സൗദി പൗരന്മാരാണ്. ഹോർമൂസ് കടലിടുക്കിന്റെ കിഴക്കൻ തീരത്താണ് റാസ് തനൂറ സ്ഥിതി ചെയ്യുന്നത്. പശ്ചിമേഷ്യയില്‍ അമേരിക്ക-ഇസ്രായേല്‍-ഇറാൻ യുദ്ധത്തെ തുടർന്ന് കഴിഞ്ഞ നാല് മാസമായി അടച്ചിട്ടിരുന്ന ഈ നിർണായക എണ്ണ ടെര്‍മിനലില്‍ നിന്നുള്ള കയറ്റുമതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരാംകോ പുനരാരംഭിച്ചത്.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധം താല്‍ക്കാലികമായി നിർത്തലാക്കുന്നതിനുള്ള കരാറിന് മുന്നോടിയായി എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും സൗദി വർദ്ധിപ്പിച്ചിരുന്നു. ഇതിനിടയിലാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഹെലികോപ്റ്റർ തകരാനുണ്ടായ കാരണം വ്യക്തമല്ലെന്നും ഇതിനെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.
SUMMARY: Aramco helicopter crashes in Saudi Arabia; 14 dead.
















