ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം സർക്കാർ ജോലി നല്‍കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങള്‍ക്കാണ് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ ജോലി നല്‍കുന്നത്.
ഇതോടൊപ്പം ജൂലൈ 10, 11 തീയതികളില്‍ വിജയ് കരൂർ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കരൂർ സന്ദർശനമായിരിക്കുമിത്.
SUMMARY: Karur Tragedy: Vijay promises government jobs to the victims’ families.
















