തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. സത്യപ്രതിജ്ഞ ചെയ്യാനായി തന്നെ ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
കാപ്പ ചുമത്തി ജയിലില്‍ അടച്ചത് കാരണം തനിക്ക് സത്യപ്രതിജ്ഞ ചെയ്യാനാകുന്നില്ലെന്നും, സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിന്ന് സർക്കാർ തന്നെ തടയുകയാണെന്നും ആർ. സുഗതൻ ഹർജിയില്‍ ആരോപിക്കുന്നു. കൗണ്‍സിലർക്ക് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
തിങ്കളാഴ്ചയ്ക്കകം ഇതില്‍ തങ്ങളുടെ നിലപാട് അറിയിക്കാനാണ് സർക്കാരിന് കോടതി നല്‍കിയിരിക്കുന്ന നിർദ്ദേശം. ആർ. സുഗതൻ നിലവില്‍ കാപ്പാ കേസ് ചുമത്തപ്പെട്ടാണ് ജയിലില്‍ കഴിയുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
SUMMARY: Arrangements must be made for Sugathan to take the oath of office while in jail; High Court seeks government’s stance.
















