സിഡ്‌നി: ഇന്ത്യക്കാരുടെ വര്‍ധിച്ചുവരുന്ന ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തിനെതിരെ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. പ്രധാനമന്ത്രി താമസിച്ച മെല്‍ബണിലെ ഹോട്ടലില്‍ എത്തി കുടിയേറ്റ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. ഹ്യൂഗോ ലെനോണ്‍ എന്നയാളാണ് ബഹളമുണ്ടാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇയാളെ ബലമായി മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ വേണ്ടെന്ന് ആക്രോശിക്കുന്ന ഇയാള്‍ അസഭ്യവര്‍ഷം നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. “ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്‌ട്രേലിയക്കാര്‍ക്കുള്ളതാണ്” എന്നാണ് ഹ്യൂഗോ ലെനോൺ പറഞ്ഞത്.
അതേസമയം പ്രധാനമന്ത്രിയുടെ താമസ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാൾക്കെങ്ങനെ ലഭിച്ചെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ എങ്ങനെ മറികടന്നെന്നും പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകരണത്തിലും ഇയാള്‍ ബഹളമുണ്ടാക്കാന്‍ നോക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രവാസി ഭാരതീയരുടെ പരിപാടിയില്‍ നുഴഞ്ഞു കയറി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പ്രതി ‘നിയോ-നാസി’ സംഘടനകളുമായി അടുത്ത ബന്ധമുള്ള സമ്പന്നനാണ്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത കുടിയേറ്റവിരുദ്ധ റാലിയായ ‘മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ’യ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു ഇയാള്‍.
SUMMARY: ‘Immigrants are not needed here’; Right-wing extremist protests against Narendra Modi in Australia
.
















