കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നചിത്രങ്ങള്‍ പ്രദർശിപ്പിച്ചെന്ന കേസില്‍ യൂട്യൂബർ തൊപ്പിക്കെതിരെ അന്വേഷണം കടുപ്പിച്ച് പോലീസ്. തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാല്‍ ഇയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു. തൊപ്പി എന്ന നിഹാദിന്റെ പാസ്പോർട്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.
അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ട് പരിശോധിച്ചായിരുന്നു നടപടി. കേസില്‍ തൊപ്പിയുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് റൂറല്‍ പോലീസ് റിപ്പോർട്ട് നല്‍കിയിരുന്നു.
പ്രതിയുടെ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർത്തതിന് പിന്നാലെയാണ് ഇപ്പോള്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ വിവാദങ്ങളെ തുടർന്ന് തൊപ്പിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ പൂട്ടിയിരുന്നു. പ്രതിക്കായുള്ള തിരച്ചില്‍ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
SUMMARY: Likelihood of fleeing abroad; lookout notice issued against YouTuber ‘Thoppi’
















