തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംഘടനയിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. നിലവിലുണ്ടായിരുന്ന മൂന്ന് പോലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ടാക്കി ചുരുക്കി. മൂന്ന് സംഘടനകളിൽ ഒന്നായ ‘കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ’ ഇല്ലാതായി. ഇതോടെ സേനയിൽ രണ്ട് സംഘടനകൾ മാത്രമാകും ഇനി ഉണ്ടാകുക. സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാറിന്റെ ഈ നടപടി.
സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഗ്രേഡ് എസ് ഐ വരെ ഉൾപ്പെടുത്തി പോലീസ് അസോസിയേഷൻ പുനഃക്രമീകരിക്കും. എസ്‌ഐ മുതല്‍ നോണ്‍ ഐപിഎസ് എസ് പി വരെ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനിലായിരിക്കും. ഈ ഭേദഗതിയോടെ നിലവിലുള്ള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതാകുന്ന സാഹചര്യത്തിൽ നിലവിലുള്ള കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടുകൾ, ആസ്തികൾ, രേഖകൾ, നിക്ഷേപങ്ങൾ, മറ്റ് അവകാശങ്ങളും ബാധ്യതകളും എന്നിവയെല്ലാം നിയമാനുസൃത നടപടിക്രമം പാലിച്ച് കേരള പോലീസ് അസോസിയേഷനിലേക്ക് 60 ശതമാനവും കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്ക് 40 ശതമാനവും കൈമാറും.
SUMMARY: Only 2 organizations left in Kerala Police; Police Officers Association no more, order issued















