ബെംഗളൂരു: ലഘുഭക്ഷണ പായ്ക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് ബോൾ തൊണ്ടയില്‍ കുടുങ്ങി അഞ്ചു വയസുള്ള കുട്ടി മരിച്ചു. ഹുൻസൂർ താലൂക്കിലെ ഗൗരിപുര ഗ്രാമത്തിലെ സന്തോഷ്, ഐശ്വര്യ ദമ്പതിമാരുടെ ഏക മകൻ മയൂർ ആണ് മരിച്ചത്.
ഗൗരിപുരയിലെ കടയിൽനിന്ന് ശനിയാഴ്ച വൈകീട്ട് സന്തോഷ് മകന് ലഘുഭക്ഷണത്തിന്റെ പായ്ക്കറ്റ് വാങ്ങി നൽകിയിരുന്നു. ചെറിയ കളിപ്പാട്ടമായി പാക്കറ്റിനകത്ത് ഒരു പ്ലാസ്റ്റിക് ബോൾ ഉണ്ടായിരുന്നു. ബോൾ ഭക്ഷണമാണെന്ന് കരുതി കുട്ടി വിഴുങ്ങി. ഇത് തൊണ്ടയിൽ കുടുങ്ങിയ ശ്വാസതടസ്സം അനുഭവപ്പെട്ടുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ഹുൻസൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ഹുൻസൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
















