കണ്ണൂർ: തലശ്ശേരി സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന അർജുൻ ആയങ്കിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി ലാപ്ടോപ്പ് പിടിച്ചെടുത്തു. അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ണൂർ സൈബർ എസ്.എച്ച്.ഒ എ. അനൂപിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്.
ഇതിനിടയില്‍, 23 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ പോലീസ് ഊർജിതമാക്കി. കേസിന്റെ ഹിസ്റ്ററി റിപ്പോർട്ട് ഒരാഴ്ചയ്ക്കകം കണ്ണൂർ കളക്ടർക്ക് കൈമാറും. കളക്ടറുടെ അനുമതിക്കനുസരിച്ചായിരിക്കും തുടർനടപടികള്‍.
ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസില്‍, അർജുനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ കണ്ണൂർ സൈബർ പോലീസ് തലശ്ശേരി സി.ജെ.എം കോടതിയില്‍ അപേക്ഷ സമർപ്പിച്ചു. അർജുന്റെ ഒളിവില്‍ കഴിഞ്ഞ സമയത്തെ മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടത് അനിവാര്യമായതിനാലാണ് അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.
SUMMARY: Police raid Arjun Ayanki’s house; laptop seized
















