റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇറാഖിന്റെ അതിര്‍ത്തിക്കുള്ളില്‍നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകളാണ് പൈപ്പ് ലൈനില്‍ പതിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പൈപ്പ് ലൈന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു
റിയാദ്, മദീന എന്നീ മേഖലകളിലാണ് ആക്രമണമുണ്ടായത്. പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിച്ചതിന് പിന്നാലെ സുരക്ഷ മുൻകരുതലിന്റെ ഭാഗമായി എണ്ണക്കൈമാറ്റ പൈപ്പ്‌ലൈൻ താൽക്കാലികമായി നിർത്തിവെച്ചു. കരമാർഗം എണ്ണ എത്തിക്കാനുള്ള വലിയ സംവിധാനമാണ് തകർന്നത്.
ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. അതേസമയം, ആക്രമണത്തിന് നിലവിൽ തിരിച്ചടി നൽകില്ലയെന്നെന്ന് സൗദി അറിയിച്ചു. ഇറാഖിൽ നിന്ന് അയൽരാജ്യങ്ങൾക്കുമേൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് തടയാൻ ഇറാഖ് സർക്കാരിന് സമയം നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികൾക്കുമുള്ള അവകാശം സൗദിയിൽ നിക്ഷിപ്തമാണെന്നും വിദേശകാര്യ മന്ത്രാലയം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം സൗദി അറേബ്യക്കെതിരായ ഡ്രോൺ ആക്രമണത്തിന്പിന്നാലെ സൈനിക കമാൻഡറെ ഇറാഖ് പുറത്താക്കി. തെക്കൻ ഇറാഖിലെ മെയ്സാൻ പ്രവിശ്യയിലെ സൈനിക കമാൻഡറെയാണ് സേനയിൽനിന്ന് പുറത്താക്കിയതെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ ഓഫീസ് അറിയിച്ചു. സൗദിയുടെ എണ്ണ പൈപ്പ് ലൈനിന് നേരേയുണ്ടായ ഡ്രോൺ ആക്രമണം ഇറാഖിൽനിന്നാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവത്തിന് പിന്നിൽ ഉത്തരവാദികളായവർക്കെതിരേ ഇറാഖ് നടപടി സ്വീകരിച്ചത്.
SUMMARY: Drone attack on oil pipeline in Saudi Arabia; oil supply temporarily suspended.
















