കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയില്‍ കേരള ഹൈക്കോടതിയുടെ ഇടപെടല്‍. മാണി സി. കാപ്പന് പ്രത്യേക ദൂതൻ വഴി നോട്ടീസ് അയക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. ഹരജിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും ഹൈക്കോടതി നോട്ടീസ് അയച്ചു.
സംഭവത്തില്‍ സ്പീക്കറും ചീഫ് സെക്രട്ടറിയും ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. വ്യവസായി ദിനേശ് മേനോൻ നല്‍കിയ ഹർജിയിലാണ് മുംബൈ മലയാളിയായ ദിനേഷ് മേനോൻ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. 2010ല്‍ കണ്ണൂർ വിമാനത്താവള ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു കോടി രൂപ കൈപ്പറ്റുകയും 25 ലക്ഷം രൂപ മാത്രം തിരികെ നല്‍കുകയും ചെയ്തുവെന്ന കേസിലാണ് പരാതിക്കാരൻ വിവിധ കോടതികളെ സമീപിച്ചത്.
തുടർന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ കോടതി നാല് കേസുകളിലായി മാണി സി. കാപ്പന് മൂന്നര വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. നിയമപ്രകാരം രണ്ട് വർഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധികളുടെ എംഎല്‍എ അല്ലെങ്കില്‍ എംപി സ്ഥാനം നഷ്ടമാകും. ഈ ശിക്ഷാവിധിയുടെ പശ്ചാത്തലത്തില്‍ മാണി സി. കാപ്പന്റെ എംഎല്‍എ സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി പരിഗണിച്ചാണ് സ്പീക്കറോടും ചീഫ് സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചത്.
SUMMARY: Petition seeking disqualification as MLA; High Court issues notice to Mani C. Kappan
















