Thursday, September 18, 2025
20.7 C
Bengaluru

മാലിന്യ സംസ്കരണം പഠിക്കാൻ കേരളത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പഠിക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നഗരത്തിലെത്തി. ചേര്‍ത്തല നഗരസഭയുടെ 68 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഉള്‍പ്പെടെ 86 പേരാണ് ചെയര്‍പേഴ്‌സനും സെക്രട്ടറിയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ആകാശ മാര്‍ഗം ബെംഗളൂരുവിലെത്തിയത്. ഇവരുടെ ആദ്യ ആകാശ യാത്ര കൂടിയായിരുന്നു ഇത്.

ദേവനഹള്ളിയിലെ ശുചിമുറി സംസ്‌കരണ പ്ലാന്റും കോറമംഗലയിലെ ബെംഗളൂരു ഖരമാലിന്യ പരിപാലന കോര്‍പ്പറേഷന്റെ-മാലിന്യ സംസ്‌കരണ പ്ലാന്റും സംഘം സന്ദര്‍ശിച്ചു. ബാംഗ്ലൂര്‍ കേരളസമാജം യാത്രയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കി. കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി വി മുരളീധരന്‍, കെഎന്‍ഇ ട്രസ്റ്റ് ട്രഷറര്‍ ഹരികുമാര്‍ ജി, ബോര്‍ഡംഗം രാജഗോപാല്‍, മല്ലേശ്വരം സോണ്‍ വനിത വിഭാഗം ചെയര്‍പേഴ്‌സണ്‍ സുധ സുധീര്‍, ജോര്‍ജ് തോമസ് എന്നിവര്‍ ചേര്‍ന്ന് ചേര്‍ത്തല സംഘത്തെ സ്വീകരിച്ചു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍, വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്ത് മുനിസിപ്പല്‍ എന്‍ജിനീയര്‍ പി.ആര്‍. മായാദേവി, ക്ലീന്‍സിറ്റി മാനേജര്‍ എസ്. സുദീപ്, ഹെല്‍ത്ത് ഇന്‍സെക്ടര്‍ മാരായ സ്റ്റാലിന്‍ ജോസ്, ബിസ്മിറാണി, മെമ്പര്‍ സെക്രട്ടറി നസിയ നിസാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. ജ്യോതിമോള്‍, ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം ഭാരവാഹികളായ പൈങ്കിളി കുഞ്ഞമ്മ, സീനാമോള്‍ എന്നിവര്‍ സംഘത്തിന് നേതൃത്വം നല്‍കി.
<BR>
TAGS : HARITHA KARMMA SENA | WASTE MANAGEMENT
SUMMARY : Harita Karma Senamen of Kerala in Bengaluru to study waste management

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

‘സി എം വിത്ത് മി’ പുതിയ ജനസമ്പർക്ക പരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം...

‘വോട്ട് ചോരി’; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനം...

അമേരിക്കയിൽ വെടിവെയ്പ്പ്; 3 പോലീസുകാർ കൊല്ലപ്പെട്ടു

പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവാനിയയിൽ ഉണ്ടായ വെടിവെയ്‌പ്പിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു....

ധർമസ്ഥലയിൽ വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ബെംഗളൂരു: ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ബുധനാഴ്ച...

ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ അക്കൗണ്ടുകളിൽ നിന്ന് മൂന്ന് ലക്ഷം കവർന്നു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ...

Topics

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

Related News

Popular Categories

You cannot copy content of this page