മഹാകവി കുമാരനാശാൻ ചിന്തിപ്പിക്കാൻ ശീലിപ്പിച്ച കവി- കെ. ആർ. കിഷോർ.

ബെംഗളൂരു: പുരുഷകേന്ദ്രീതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് എല്ലാവിധ അധികാരരൂപങ്ങള്‍ക്കു മെതിരെ ചോദ്യമുയര്‍ത്തുകയും സ്വയം നിര്‍ണയിക്കുകയും പരാശ്രയമില്ലാതെ പറന്നുയരുകയും ചെയ്യുന്ന പ്രോജ്ജ്വല മാതൃകയായി സ്ത്രീയെ അപനിര്‍മ്മിക്കുക യുമാണ് ചിന്താവിഷ്ടയായ സീതയിലൂടെ ആശാന്‍ നിര്‍വഹിച്ചതെന്ന് കെ.ആര്‍ കിഷോര്‍ അഭിപ്രായപ്പെട്ടു. ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ്‌ കേരളസമാജം എം.എ.കരീം ഹാളില്‍ സംഘടിപ്പിച്ച ‘ആശാന്‍ സമൃതി’യില്‍,ചിന്താവിഷ്ടയായ സീതയെ അധികരിച്ചു സംസാരിക്കുകയായിരുന്നു,കെ.ആര്‍.കിഷോര്‍.

സ്ത്രീകളുടെയും അവര്‍ണ്ണരുടെയും പക്ഷത്ത് നിന്ന് ജീവിതത്തെ കാണാന്‍ പഠിപ്പിച്ച പ്രഥമ മലയാളകവിയാണ് ആശാനെന്നും മരണാനന്തരം ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും വര്‍ത്തമാനകാല മലയാളിയുടെ സാംസ് കാരിക ജീവിതത്തിലെ സജീവസാന്നിധ്യമായി
ആശാന്‍നിലനില്‍ക്കുന്നുണ്ടെന്നും കെ.ആര്‍. കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത് വെസ്റ്റ് കേരള സമാജം പ്രസിഡണ്ട് ആര്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോ. സെക്രട്ടറി സി.പി.മുരളി സ്വാഗതം പറഞ്ഞു, നീതു കുറ്റിമാക്കള്‍ ആശാന്‍ കവിത ആലപിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഇന്ദിരാ ബാലന്‍ മോഡറേറ്ററായിരുന്നു.

അവര്‍ണ്ണസമുദയങ്ങളുടെയും സ്ത്രീകളു ടെയും ഉയര്‍ച്ചയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ച ആശാന്‍, മലയാള കവിതയുടെ രചനാ സങ്കല്പങ്ങളെ പൊളിച്ചെഴുതിയ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമായിരുന്നുവെന്ന് ഇന്ദിരാബാലന്‍ അഭിപ്രായപ്പെട്ടു. കവിതയെയും കേരളീയ സമൂഹത്തെയും നവോത്ഥാനത്തിലേക്ക് നയിച്ച ആശാന്‍ ഈ കാലത്തിന്റെയും കൂടി കവിയാണെന്നും ഇന്ദിരാബലന്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് റൈറ്റേഴ്‌സ് ഫോറം പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി ‘ആശാന്‍ സ്മൃതി’ ഉല്‍ഘാടനം ചെയ്തു.ശ്രീനാരായണ ഗുരു വിന്റെയും ശ്രീ ബുദ്ധന്റേയും ദര്‍ശനങ്ങള്‍ ആശാന്റെ ജീവിത ബോധത്തെ ഏറെ സ്വാധീനിച്ചിരുന്നു വെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആശാന്‍ കവിതകള്‍ കേരളീയനവോത്ഥാനത്തിന് അവിസ്മര ണീയമായ സംഭാവനയാണ് നല്‍കിയതെന്നും സതീഷ് തോട്ടശ്ശേരി കൂട്ടിച്ചേര്‍ത്തു.

വീണപൂവ് എന്ന കൃതിയെ ആസ്പദമാക്കി വിഷ്ണുമംഗലം കുമാര്‍ പ്രഭാഷണം നടത്തി.
യൗവനവുംസൗന്ദര്യവുംസ്ഥാനമാനങ്ങളും അധികാരവും മാത്രമല്ല, എല്ലാ ജീവിതാ വസ്ഥകളും അസ്ഥിരമാണ്. ജീവിതഗതിയില്‍ വ്യതിയാനങ്ങള്‍ അനിവാര്യമാണെന്നും
തകര്‍ച്ചകളില്‍ കണ്ണീര്‍ പൊഴിക്കേണ്ടതി ല്ലെന്നും,അത് നിയതി നിശ്ചയമാണെന്ന ദാര്‍ശനികസത്യം അനാവരണം ചെയ്യുന്ന കൃതിയാണ് വീണപൂവ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിന്ദു പി മേനോന്‍ ‘ചണ്ഡാലഭിക്ഷുകിയുടെ’ കാലിക പ്രസക്തിയെക്കുറിച്ച് പ്രഭാഷണം നടത്തി.’ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി’ എന്ന ആനന്ദഭിക്ഷുവിന്റെ വാക്കുകള്‍, തങ്കലിപികളാല്‍ രചിക്കപ്പെട്ടതാണെന്നും മലയാളിയുടെ സാംസ്‌കാരിക ലോകത്ത് തിളങ്ങി നില്‍ക്കുന്നുണ്ടെന്നും ബിന്ദു പി മേനോന്‍ അഭിപ്രായപ്പെട്ടു.എന്നാല്‍ ജാതിയെ കീഴടക്കാന്‍ നമുക്കിനിയും കഴിയാത്ത അവസ്ഥയില്‍, നൂറ്റാണ്ട് പിന്നിട്ടു എന്ന ആ കവിതയുടെ വിജയംആഘോഷിക്കുമ്പോള്‍ തന്നെ, സമൂഹത്തിന്റെ പരാജയമായി അതിനെ തിരിച്ചറിയണമെന്നും ബിന്ദു പി. മേനോന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളം മിഷന്‍ വിദ്യാര്‍ത്ഥികളായ അക്ഷര, ഐക്യ, ശ്രദ്ധ എന്നിവര്‍ ആശാന്‍ കവിതകള്‍ ആലപിച്ചു. ചെറുപ്പം മുതല്‍ ആശാന്‍ കവിത തന്നില്‍ ഉണ്ടാക്കിയ സ്വാധീനമാണ് സാഹിത്യത്തിലേക്ക് തിരിയാന്‍ പ്രേരണയായതെന്ന് ലതാ നമ്പൂതിരി വ്യക്തമാക്കി.
വി. കെ. വിജയന്‍ ഗാനങ്ങള്‍ ആലപിച്ചു. സാഹിത്യവിഭാഗം കണ്‍വീനര്‍ ആര്‍ ബാലന്‍ നന്ദി പറഞ്ഞു.
SUMMARY: Ashan Samriti organized by the Bangalore North West Kerala Samajam

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈയിൽ 10 കുട്ടികളെ രക്ഷപ്പെടുത്തി; ‘ഓപ്പറേഷൻ നൻഹേ ഫരിഷ്തേ’ ഫലം കാണുന്നു

ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈ മാസത്തിൽ മാത്രം 10...

സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു

തൃശൂര്‍: സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അഞ്ജാതര്‍ കത്തിച്ചു. ഇന്ന് പുര്‍ലര്‍ച്ചെ...

മഴ വൈകിയാൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായേക്കും; ബെംഗളൂരുവില്‍ ഉള്ളത് നാല് മാസത്തേക്കുള്ള കുടിവെള്ള ശേഖരം മാത്രം

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം വൈകിയ സാഹചര്യത്തിൽ ബെംഗളൂരുവിലെ...

കനത്ത മഴ; എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനായി തെരച്ചില്‍

ബെംഗളൂരു: നഗരത്തിലെ വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ അഴുകിയ മൃതദേഹം...

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈയിൽ 10 കുട്ടികളെ രക്ഷപ്പെടുത്തി; ‘ഓപ്പറേഷൻ നൻഹേ ഫരിഷ്തേ’ ഫലം കാണുന്നു

ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈ മാസത്തിൽ മാത്രം 10...

സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു

തൃശൂര്‍: സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അഞ്ജാതര്‍ കത്തിച്ചു. ഇന്ന് പുര്‍ലര്‍ച്ചെ...

മഴ വൈകിയാൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായേക്കും; ബെംഗളൂരുവില്‍ ഉള്ളത് നാല് മാസത്തേക്കുള്ള കുടിവെള്ള ശേഖരം മാത്രം

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം വൈകിയ സാഹചര്യത്തിൽ ബെംഗളൂരുവിലെ...

കനത്ത മഴ; എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനായി തെരച്ചില്‍

ബെംഗളൂരു: നഗരത്തിലെ വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ അഴുകിയ മൃതദേഹം...

വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപറ്റ : ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി; ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസില്‍ എഡിജിപി എസ് ശ്രീജിത്തിന് നല്‍കിയ ക്ലീന്‍ചിറ്റ്...

പി.എം. ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാകില്ല; പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: വിവാദമായ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി യുഡിഎഫ്...

Related Articles

Popular Categories