കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച് ഏഴു വയസ്സുകാരൻ കൂടി മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർഥിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഈ മാസം 12-നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയായ നാലര വയസ്സുകാരി നിളയും ഷിഗെല്ല ബാധയെത്തുടർന്ന് മരിച്ചിരുന്നു. ഇതിനു പുറമെ മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ പയ്യോളിയില്‍ മൂന്നു വയസ്സുകാരനും ഒൻപതു വയസ്സുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകള്‍.
സംസ്ഥാനത്ത് ഈ വർഷം ഇതിനോടകം 110-ലധികം പേർക്ക് രോഗം ബാധിച്ചു. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അസാധാരണമായ വർദ്ധനവാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. 2025-ല്‍ 132 പേർക്കും, 2024-ല്‍ 121 പേർക്കും, 2023-ല്‍ 90 പേർക്കും, 2022-ല്‍ 83 പേർക്കുമാണ് ഷിഗെല്ല ബാധിച്ചത്. രോഗം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
SUMMARY: Shigella: Seven-year-old boy dies while undergoing treatment at Kozhikode Medical College Hospital
















