പുഞ്ചിരിമട്ടം വാസയോഗ്യമല്ല, ഇനിയും ഉരുൾപൊട്ടൽ ഉണ്ടായേക്കാം; ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി

കല്‍പ്പറ്റ: ഉരുൾപൊട്ടൽ തകർത്ത പുഞ്ചിരിമട്ടത്തു താമസം സുരക്ഷിതമല്ലെന്നു സ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം. പുഞ്ചിരിമട്ടത്തു നിലവിൽ വീടുകൾ ഇരിക്കുന്ന പുഴയോടു ചേർന്നുള്ള ഭാഗം ആപത്കരമാണെന്നും അതിനാൽ സുരക്ഷിത പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കുമെന്നും ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞു. പത്തുദിവസത്തിനകം വിദഗ്ധ സംഘം പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തമേഖലകളിലെ വിദ​ഗ്ധ സംഘത്തിന്റെ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന് നേതൃത്വം നല്‍കിയത് ജോണ്‍ മത്തായി ആണ്.

വനപ്രദേശത്ത് ഉരുൾപൊട്ടിയതിനാൽ മരങ്ങൾ താഴേക്കു പതിച്ചു. ചൂരൽമലയിൽ മിക്ക പ്രദേശങ്ങളും സുരക്ഷിതമാണ്. അതേസമയം ചൂരൽമലയിൽ പുതിയ നിർമാണ പ്രവർത്തനങ്ങള്‍ വേണമോയെന്നു സംബന്ധിച്ചു നയപരമായ തീരുമാനമെടുക്കേണ്ടതു സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പുഞ്ചിരിമട്ടത്തു ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യതയുണ്ട്. അവിടെ പൊളിയാതെ അവശേഷിക്കുന്ന വീടുകളിലേക്ക് ആളുകളെ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ഏറ്റവും മുകളിലത്തെ ഭാഗമാണ് പുഞ്ചിരിമട്ടം. പുഞ്ചിരിമട്ടം മുതൽ മുണ്ടക്കൈ വരെ ഭൗമശാസ്ത്രജ്ഞരുടെ വിദഗ്ധസംഘം ഇന്നലെ സന്ദർശനം നടത്തി. കൂടുതൽ വിശദമായ വിലയിരുത്തലിനായി ഇന്ന് വീണ്ടും സന്ദർശനം നടത്തും.

രണ്ട് ദിവസം കൊണ്ട് 570 മില്ലിമീറ്ററിലധികം മഴ പെയ്തു. ഇതൊരു അസാധാരണ സംഭവമാണ്. സാധാരണ 150 മില്ലിമീറ്റർ മഴ പെയ്യുന്ന പ്രദേശമാണ് ഇത്. ഇത്രയും ശക്തമായ മഴയാണ് ഉരുൾപൊട്ടലിന് കാരണമായത്. പുഞ്ചിരിമട്ടത്ത് പുഴയോട് ചേർന്ന ഭാഗത്തെ വീടുകൾ അപകടകരമായ അവസ്ഥയിലാണ് ഇരിക്കുന്നത്. ഉരുൾ പൊട്ടി പോയ വഴികളെല്ലാം സാധാരണ ഭൂമി പോലെയാകും. എന്നാൽ അതിന് സമയമെടുക്കും. അത് വരെ അവിടെ താമസിക്കുന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്നും ജോൺ മത്തായി അറിയിച്ചു.
<BR>
TAGS : WAYANAD LANDSLIDE
SUMMARY: Puncirimattam is not habitable; There may be more landslides’: geologist John Mathai

Hot this week

തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിൻ്റെ വൻ പ്രഖ്യാപനം: ക്ഷാമബത്ത 60 ശതമാനമായി വര്‍ധിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സന്തോഷം പകർന്ന് മുഖ്യമന്ത്രി സി....

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത്...

സീനിയോറിറ്റി പരിഗണിച്ചില്ല, അച്ചടക്കം പാലിച്ചിട്ടും അവഗണന; രാഹുല്‍ ഗാന്ധിയെ അതൃപ്തി അറിയിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കാത്തതില്‍ അതൃപ്തി അറിയിച്ച്‌ രമേശ് ചെന്നിത്തല. സീനിയോറിറ്റി...

‘വി ഡി സതീശന് അഭിനന്ദനം, സര്‍ക്കാരിന് വേണ്ട എല്ലാ പിന്തുണയും നല്‍കും’; കെ സി വേണുഗോപാല്‍

ഡൽഹി: ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്ന് സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി...

കുവൈത്തില്‍ മലയാളിയായ 14കാരി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. എറണാകുളം പെരുമ്പാവൂര്‍...

തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിൻ്റെ വൻ പ്രഖ്യാപനം: ക്ഷാമബത്ത 60 ശതമാനമായി വര്‍ധിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സന്തോഷം പകർന്ന് മുഖ്യമന്ത്രി സി....

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത്...

സീനിയോറിറ്റി പരിഗണിച്ചില്ല, അച്ചടക്കം പാലിച്ചിട്ടും അവഗണന; രാഹുല്‍ ഗാന്ധിയെ അതൃപ്തി അറിയിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കാത്തതില്‍ അതൃപ്തി അറിയിച്ച്‌ രമേശ് ചെന്നിത്തല. സീനിയോറിറ്റി...

‘വി ഡി സതീശന് അഭിനന്ദനം, സര്‍ക്കാരിന് വേണ്ട എല്ലാ പിന്തുണയും നല്‍കും’; കെ സി വേണുഗോപാല്‍

ഡൽഹി: ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്ന് സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി...

കുവൈത്തില്‍ മലയാളിയായ 14കാരി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. എറണാകുളം പെരുമ്പാവൂര്‍...

കോഴിക്കോട്ട് പെരുവണ്ണാമൂഴി വനത്തില്‍ കാണാതായവരെ കണ്ടെത്തി

കോഴിക്കോട്: പെരുവണ്ണാമൂഴി വനത്തില്‍ കാണാതായ ഡിജിറ്റില്‍ സര്‍വേ സംഘത്തെ കണ്ടെത്തി. നാല്...

വി. ഡി. സതീശന്‍ കേരള മുഖ്യമന്ത്രി; പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിച്ച്  കോൺഗ്രസ് ദേശീയ നേതൃത്വം....

സ്വര്‍ണവില വീണ്ടും കൂടി

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ രാവിലെ 10000 രൂപയില്‍ അധികം...

Related Articles

Popular Categories