വീണ്ടും പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

ബെംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് കാമുകന്റെ സഹോദരന്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. 22 വയസ്സുള്ള അമൃത എന്ന നാലാം വര്‍ഷ നിയമ വിദ്യാര്‍ഥിനിയാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂലൈ 15 വൈകുന്നേരത്തോടെയായിരുന്നു മരണം. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുനായ ധനുഷ്, ഇയാളുടെ സഹോദരന്‍ സൂര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു കോടിഹള്ളി എച്ച്എഎല്‍ റോഡില്‍ ജൂലൈ 13-ന് വൈകുന്നേരമാണ് സംഭവം. അമൃതയുടെ വീടിന് സമീപം എത്തിയ പ്രതികള്‍ യുവതിയെ തടഞ്ഞുനിര്‍ത്തി. വാക്കേറ്റം രൂക്ഷമായതോടെ സൂര്യ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അമൃതയുടെ നെഞ്ചിലും പുറത്തുമായി നിരവധി തവണ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരുക്കേറ്റ അമൃതയെ കുടുംബാംഗങ്ങള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഏകദേശം 48 മണിക്കൂറോളം മരണത്തോട് മല്ലടിച്ച ശേഷം ജൂലൈ 15-ന് മരിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സൂര്യയെ സമീപവാസികള്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. അമൃതയും, കാമുനായ ധനുഷും, ഇയാളുടെ അനിയന്‍ സൂര്യയും ഒരേ നാട്ടുകാരാണ്. പ്രാദേശികമായ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിലൂടെയാണ് ഇരു കുടുംബങ്ങളും തമ്മില്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് അമൃതയും ധനുഷും തമ്മില്‍ അടുത്ത സൗഹൃദത്തിലാവുകയും പിന്നീട് ഇത് പ്രണയമായി മാറുകയും ചെയ്തു. എന്നാല്‍ ധനുഷ് തന്റെ ഭൂതകാലത്തെക്കുറിച്ചുള്ള സുപ്രധാനമായ ചില കാര്യങ്ങള്‍ ഒളിച്ചുവെച്ചതായി അമൃത കണ്ടെത്തിയതോടെയാണ് ബന്ധത്തില്‍ വിള്ളലുണ്ടായത്. ധനുഷ് വിവാഹമോചിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്നു എന്ന സത്യം മനസ്സിലാക്കിയ അമൃത, താന്‍ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ് ബന്ധം അവസാനിപ്പിക്കുകയും ധനുഷില്‍ നിന്ന് അകലം പാലിക്കുകയും ചെയ്തു.

തന്റെ ജ്യേഷ്ഠന്റെ പ്രണയം നിരസിച്ച അമൃതയോട് പ്രതികാരം ചെയ്യുമെന്ന് അനിയന്‍ സൂര്യ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. ജൂലൈ 13-ന് അമൃതയുടെ വീട്ടിലെത്തിയ സൂര്യ അവിടെ വെച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അമൃതയുടെ നെഞ്ചിലും മുതുകിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

അറസ്റ്റിലായ ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സഹോദരന്റെ പ്രണയാഭ്യര്‍ത്ഥന തള്ളിയത് കൊണ്ട് മാത്രമാണോ സൂര്യ അമൃതയെ കൊലപ്പെടുത്തിയത് എന്ന സംശയം പോലീസിനുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് ബെംഗളൂരു ഈസ്റ്റ് ഡിവിഷന്‍ ഡിസിപി ഡോ. വിക്രം വ്യക്തമാക്കി. സംഭവത്തില്‍ ജെ.ബി.നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
SUMMARY: Another love affair; Law student stabbed to death in Bengaluru, ex-boyfriend and brother arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സുകുമാര കുറുപ്പാണെന്ന് വ്യാജപ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നേരിട്ട തൃശൂർ...

മുട്ടില്‍ മരംമുറി വഞ്ചനാ കേസ്: അഗസ്റ്റിൻ സഹോദരന്മാര്‍ക്ക് കോടതിയില്‍ തിരിച്ചടി; വിചാരണ നേരിടണം

കൊച്ചി: വിവാദമായ മുട്ടില്‍ മരമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് കോടതിയില്‍...

നേപ്പാള്‍ പ്രളയം: മരണസംഖ്യ 903 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു....

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തിറങ്ങിയാല്‍ വലിയനാശം; നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് കാന്തപുരം

കൊച്ചി: സ്ത്രീകളെക്കുറിച്ച്‌ വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ....

അതിരപ്പിള്ളി-മലക്കപ്പാറ പാതയില്‍ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം

വാല്‍പ്പാറ: മൃതദേഹം എത്തിച്ച്‌ മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെ കാട്ടാനയുടെ ആക്രമണം. കാലടി...

സുകുമാര കുറുപ്പാണെന്ന് വ്യാജപ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നേരിട്ട തൃശൂർ...

മുട്ടില്‍ മരംമുറി വഞ്ചനാ കേസ്: അഗസ്റ്റിൻ സഹോദരന്മാര്‍ക്ക് കോടതിയില്‍ തിരിച്ചടി; വിചാരണ നേരിടണം

കൊച്ചി: വിവാദമായ മുട്ടില്‍ മരമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് കോടതിയില്‍...

നേപ്പാള്‍ പ്രളയം: മരണസംഖ്യ 903 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു....

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തിറങ്ങിയാല്‍ വലിയനാശം; നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് കാന്തപുരം

കൊച്ചി: സ്ത്രീകളെക്കുറിച്ച്‌ വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ....

അതിരപ്പിള്ളി-മലക്കപ്പാറ പാതയില്‍ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം

വാല്‍പ്പാറ: മൃതദേഹം എത്തിച്ച്‌ മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെ കാട്ടാനയുടെ ആക്രമണം. കാലടി...

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. പവന് 1,080 രൂപ കുറഞ്ഞതോടെ...

കണ്ണൂര്‍ ജയിലില്‍ വീണ്ടും സംഘര്‍ഷം; തടവുകാരന് മര്‍ദ്ദനമേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാള്‍ക്ക് പരുക്കേറ്റു....

ഐജി ഷെഫീൻ അഹമ്മദ് ഐപിഎസ്‌ അന്തരിച്ചു

തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു....

Related Articles

Popular Categories