Monday, August 4, 2025
20.5 C
Bengaluru

കഥ-കവിത ബെംഗളൂരു 2024 പ്രകാശനം ചെയ്തു

ബെംഗളൂരു : ബെംഗളൂരുവിലെ എഴുത്തുകാരുടെ ഏറ്റവും പുതിയ രചനകളുടെ സമാഹാരമായ ‘കഥ-കവിത ബെംഗളൂരു 2024’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഇതോടൊപ്പം ‘സർഗജാലകം’ ത്രൈമാസികയുടെ ഒക്ടോബർ ലക്കം പ്രകാശനവും വി.ആർ. ഹർഷൻ എഴുതിയ ‘കടൽച്ചൊരുക്ക്’ എന്ന നോവലിന്റെ കവർപ്രകാശനവും കവി രാജൻ കൈലാസ് നിർവഹിച്ചു. ബെംഗളൂരു സാഹിത്യവേദിയും സർഗജാലകം മാസികയും സംയുക്തമായി നടത്തിയ സമ്മേളനത്തിൽ പുസ്തകത്തിന്റെ ആദ്യപ്രതി ലാലി രംഗനാഥും മാസികയുടെ ആദ്യപ്രതി കെ.ആർ. കിഷോറും ഏറ്റുവാങ്ങി.

ഇന്ദിര ബാലൻ, ഡോ. സുഷമ ശങ്കർ, വി.ആർ. ഹർഷൻ, ഹസീന ഷിയാസ്, രമാ പിഷാരടി, കെ.എസ്. സിന, പി.എസ്. ജ്യോത്സ്‌ന, ശ്രീദേവി ഗോപാൽ, എസ്. സലിംകുമാർ എന്നിവരുടെ കവിതകളും ഡോ. കെ.കെ. പ്രേംരാജ്, കെ.കെ. ആന്റോ തോമസ് ചാലയ്ക്കൽ, ഡോ. കെ.കെ. സുധ, എസ്.കെ. നായർ, ലാലി രംഗനാഥ്, രജത് കുറ്റിയാട്ടൂർ, സത്യാ വിമോദ് എന്നിവരുടെ കഥകളും ഉൾപ്പെടെയുള്ള 16 എഴുത്തുകാരുടെ രചനകളാണ് ഉള്ളത്.

വി.ആർ. ഹർഷന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ഡോ. കെ.കെ. പ്രേംരാജ് സ്വാഗതം പറഞ്ഞു. ജോർജ് ജേക്കബ്, തൊടുപുഴ പദ്മനാഭൻ, മോഹനൻ, കെ. നാരായണൻ, സുരേഷ്, ഷിയാസ്, ശാന്തകുമാർ, രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു. കവിയരങ്ങിൽ രാജൻ കൈലാസ്, തൊടുപുഴ പദ്മനാഭൻ, വി.ആർ. ഹർഷൻ, ലാലി രംഗനാഥ്, കെ.എസ്. സിന, ഹസീന ഷിയാസ്, എസ്. സലിംകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. വി.കെ. വിജയൻ, ഹെന എന്നിവർ ഗാനങ്ങൾ ആലപിച്ചു.
<BR>
TAGS : ART AND CULTURE
SUMMARY : ‘Katha-Kavita Bengaluru 2024’ released

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്കൂളിലെ കുടിവെള്ളടാങ്കിൽ കീടനാശിനി തളിച്ച സംഭവം, പിടിയിലായവരില്‍ ശ്രീരാമസേന താലൂക്ക് പ്രസിഡൻ്റും; ഹീനകൃത്യമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ...

പ്രജ്ജ്വൽ രേവണ്ണ ജയിലിലെ 15528-ാം നമ്പർ അന്തേവാസി

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷലഭിച്ച ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ...

ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; കേസെടുത്തു

ബെംഗളൂരു: കർണാടക ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു....

മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ...

വെള്ളച്ചാട്ടത്തില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി

കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. മലപ്പുറം മഞ്ചേരി...

Topics

ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; കേസെടുത്തു

ബെംഗളൂരു: കർണാടക ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു....

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ പി.ജി. ഉടമ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ പേയിങ്...

തിരഞ്ഞെടുപ്പ് കമ്മിഷന് എതിരായ രാഹുലിന്റെ പ്രതിഷേധം; എതിർ സമരവുമായി ബിജെപി

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ബെംഗളൂരുവിൽ...

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബെംഗളൂരുവില്‍ വന്‍ പ്രതിഷേധറാലി 

ബെംഗളൂരു: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ബെംഗളൂരു അതിരൂപത,...

മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെ ജലത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ ബിഡബ്ല്യുഎസ്എസ്ബി

ബെംഗളൂരു: നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെ (എസ്ടിപി) ജലം നാനോടെക്നോളജി ഉപയോഗിച്ച്...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു....

നമ്മ മെട്രോയിൽ ആദ്യം; മാറ്റിവയ്ക്കാനുള്ള കരളുമായി പാഞ്ഞ് ട്രെയിൻ, ശസ്ത്രക്രിയ വിജയകരം

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ...

കോടനാട്ടെ വയോധികയുടെ കൊലപാതകം; അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ്...

Related News

Popular Categories

You cannot copy content of this page