പണം നൽകാൻ വിസമ്മതിച്ചു; വ്യവസായിയായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി

ബെംഗളൂരു: പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വ്യവസായിയായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശി രമേഷാണ് കൊല്ലപ്പെട്ടത്. കേസിൽ ഭാര്യ നിഹാരിക, കൂട്ടാളികളായ നിഖിൽ, അങ്കുർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തു. എട്ട് കോടി രൂപ ആവശ്യപ്പെട്ടത് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപാതകം. കൊലപാതകത്തിന് ശേഷം ഭർത്താവിനെ കാണാനില്ലെന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു.

ഒക്‌ടോബർ എട്ടിന് കുടക് സുണ്ടിക്കൊപ്പയിലെ കാപ്പിത്തോട്ടത്തിൽ നിന്ന് കത്തിക്കരിഞ്ഞ അജ്ജാത മൃതദേഹം കണ്ടെടുത്തതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ, തെലങ്കാനയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ രമേഷിന്‍റെ മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞു. രമേഷിന്‍റെ പേരിൽ രജിസ്റ്റർ ചെയ്‌ത മെഴ്‌സിഡസ് കാറും പോലീസ് സമീപത്തായി കണ്ടെത്തി.

തുടർന്ന് നടന്ന നടത്തിയ അന്വേഷണത്തിൽ രമേഷിന്‍റെ ഭാര്യ ഭുവൻഗിരി സ്വദേശി നിഹാരികയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ നിഹാരിക കൊലപാതക കുറ്റം സമ്മതിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂട്ടാളികളായ നിഖിൽ, അങ്കുർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തത്.

TAGS: KARNATAKA | ARREST
SUMMARY: Wife, friends arrested over killing husband for money

LEAVE A REPLY

Please enter your comment!
Please enter your name here