പലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ നീല ട്രോളി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണ് സിപിഎം അപമാനിക്കാൻ ശ്രമിച്ചതെന്ന് ഇരുവരും പ്രതികരിച്ചു.
ട്രോളി ബാഗ് സംബന്ധിച്ച വിവരങ്ങളാണ് പോലീസ് ഷാനിമോള്‍ ഉസ്മാനില്‍നിന്ന് തേടിയത്. സംഭവവുമായി ബന്ധപ്പെട്ട് തെളിവൊന്നും കണ്ടെത്താനായില്ലെന്ന് കാണിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് പാലക്കാട് എസ്.പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടി ആവശ്യമില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. യു.ഡി.എഫ്.
വിവാദത്തില്‍ നവംബർ 7ന് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആണ് മൊഴിയെടുത്തത്. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് വനിതാ എസ്‌ഐയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ആണ് മൊഴിയെടുക്കാൻ എത്തിയത്.
കൊല്ലത്തെ വീട്ടില്‍ എത്തിയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണയുടെ മൊഴി രേഖപെടുത്തിയത്. പാതിരാ പരിശോധന ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
TAGS : CONGRESS
SUMMARY : Palakkad Trolley Controversy; Statements of Congress leaders were taken