ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. ഹാസൻ ആളൂർ താലൂക്കിലെ അടിബൈലു ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ പുട്ടയ്യയാണ് (78) മരിച്ചത്. ബുധനാഴ്ച രാവിലെ മറ്റ് തൊഴിലാളികൾ എസ്റ്റേറ്റിലെ കാപ്പിച്ചെടികൾക്കടിയിൽ നിന്നാണ് പുട്ടയ്യയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
ആനയുടെ ആക്രമണത്തിലാണ് പുട്ടയ്യ മരിച്ചതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ജോലിക്ക് പോയ പുട്ടയ്യ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താതായപ്പോൾ, കുടുംബാംഗങ്ങൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് അന്വേഷിച്ചിരുന്നു. ബുധനാഴ്ച രാവിലെ ഇവർ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് എസ്റ്റേറ്റിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.
ഹാസൻ കോൺഗ്രസ് ലോക്‌സഭാംഗം ശ്രേയസ് എം പട്ടേലും സകലേഷ്പുർ ബിജെപി എംഎൽഎ സിമന്റ് മഞ്ജുവും (മഞ്ജുനാഥ്) മരിച്ചയാളുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപയുടെ ചെക്കും കൈമാറി.
TAGS: KARNATAKA | DEATH
SUMMARY: Tusker crushes 78-year-old man to death in Hassan village