Friday, October 10, 2025
21 C
Bengaluru

രഞ്ജി ട്രോഫി ഫൈനല്‍: ആദ്യ ഇന്നിംഗ്സില്‍ കേരളം 342 റണ്‍സിന് പുറത്ത്

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദർഭയ്ക്ക് 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളം 342 റണ്‍സിന് പുറത്തായി. വിദർഭയുടെ ആദ്യ ഇന്നിങ്സ് സ്കോർ ആയ 379ന് 37 റണ്‍സ് പിറകില്‍ ആണ് കേരളം വീണത്‌. ആദ്യ ഇന്നിംഗ് ലീഡ് നേടിയത് കൊണ്ട് തന്നെ കളി സമനിലയില്‍ ആയാല്‍ വിദർഭ ആകും കിരീടം ഉയർത്തുന്നത്.

ഇന്ന് 131-3 എന്ന നിലയില്‍ കളി പുനരാരംഭിച്ച കേരളം നല്ല രീതിയില്‍ ബാറ്റു ചെയ്യുകയാണ്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ഇന്നിംഗ്സ് കേരളത്തിന് കരുത്തായി. എന്നാല്‍ സച്ചിൻ ബേബി പോയതോടെ കേരളത്തിന്റെ പ്രതീക്ഷ തകർന്നു.

ഇന്ന് ആദ്യ സെഷനില്‍ ആദിത്യ സർവതെ 79 റണ്‍സ് എടുത്ത ശേഷം പുറത്തായി. ഹർഷ് ദൂബെയുടെ പന്തില്‍ ആയിരുന്നു ഈ വിക്കറ്റ്. 185 പന്തില്‍ നിന്ന് 10 ബൗണ്ടറി ഉള്‍പ്പെടെ ആണ് സർവതെ 79 റണ്‍സ് നേടിയത്. ലഞ്ചിന് തൊട്ടു മുമ്പുള്ള പന്തില്‍ സല്‍മാൻ നിസാർ ഔട്ടായി. 21 റണ്‍സ് അണ് സല്‍മാൻ നിസാർ എടുത്തത്.

അസറുദ്ദീൻ 34 റണ്‍സ് എടുത്തു നില്‍ക്കെ എം ബി ഡബ്ല്യു ആയി. റിവ്യൂ ചെയ്തെങ്കിലും അമ്പയർസ് കോളില്‍ ഔട്ട് തന്നെ വിധിച്ചു. എങ്കിലും ജലജ് സക്സേനക്ക് ഒപ്പം ചേർന്ന് സച്ചിൻ ബേബി ടീമിന്റെ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. 98 റണ്‍സില്‍ നില്‍ക്കെ സച്ചിൻ ബേബി ഒരു അനാവശ്യ ഷോട്ട് കളിച്ച്‌ പുറത്തായി.

അപ്പോള്‍ കേരളം 55 റണ്‍സിന് പിറകില്‍ ആയിരുന്നു. ജലജ് സക്സേനക്ക് ഒപ്പം ഏദൻ ആപ്പിള്‍ ചേർന്നു. 28 റണ്‍സ് എടുത്ത് ജലജ് സക്സേന പുറത്തായി. അപ്പോള്‍ കേരളത്തിന് 42 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. പിന്നാലെ 1 റണ്‍ എടുത്ത് നിധീഷും ഔട്ട് ആയി. താമസിയാതെ ഏദൻ ആപ്പിളും പുറത്തായതോടെ കേരള ഇന്നിംഗ്സ് അവസാനിച്ചു.

TAGS : RANJI TROPHY
SUMMARY : Ranji Trophy final: Kerala all out for 342 in first innings

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കേരളത്തിൽ പോളിയോ വിതരണം ഒക്ടോബർ 12 മുതൽ; 21 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് നൽകും

തിരുവനന്തപുരം : പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ...

കെ.എന്‍.എസ്.എസ് രാജാജിനഗർ കരയോഗം കുടുംബസംഗമം 12 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി രാജാജിനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം...

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്‌ നോർക്ക ഇൻഷുറൻസ് മേള 19വരെ തുടരും

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ സെപ്തംബർ 28ന് ആരംഭിച്ച...

പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം, ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം...

പുതുക്കാട് റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തൃശ്ശൂര്‍: പുതുക്കാട് റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഗ്യാസ്...

Topics

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

Related News

Popular Categories

You cannot copy content of this page