ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം; എം.ടി ഓർമകളിൽ നിർമ്മാല്യം, കൈയ്യടി നേടി ഫെമിനിച്ചി ഫാത്തിമ

ബെംഗളൂരു: പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ രണ്ടാം ദിനമായ ഇന്നലെ 11 സ്ക്രീനുകളിലായി 51 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 3 മലയാള ചിത്രങ്ങളുടെ പ്രദർശനവും ഇന്നലെ നടന്നു. മലയാളത്തിൻ്റെ അനശ്വര സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ക്ലാസിക് ചിത്രമായ നിർമ്മാല്യം, ഐഎഫ്എഫ്കെയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമ, സൂരജ് ടോമിൻ്റെ വിശേഷം എന്നിവയും മേളയില്‍ പ്രദർശിപ്പിച്ചു. ഹോമേജസ് ആൻ്റ് റിമംബറൻസ് വിഭാഗത്തിലാണ് നിർമ്മാല്യം പ്രദർശിപ്പിച്ചത്. ഓറിയോൺ മാളിലെ മൂന്നാമത്തെ സ്ക്രീനിൽ നിറഞ്ഞ സദസ്സിനുമുന്നിലായിരുന്നു ചിത്രത്തിന്‍റെ പ്രദർശനം.

ഏഷ്യൻ മത്സര വിഭാഗത്തിലായിരുന്നു ഫെമിനിച്ചി ഫാത്തിമയുടെ പ്രദർശനം. ഇന്ത്യൻ മത്സര വിഭാഗത്തിലായിരുന്നു വിശേഷം പ്രദർശിപ്പിച്ചത്. മലയാളിയായ ജയൻ ചെറിയാൻ സംവിധാനം ചെയ്ത കൊങ്ങിണി ചിത്രം ദമാമും ഇന്നലെ പ്രദർശിപ്പിച്ചു. കര്‍ണാടകയിലെ സിദ്ദി സമൂഹത്തിന്റെ കഥ പറഞ്ഞ ചിത്രം ഐ.എഫ്.എഫ്.കെയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഏഷ്യൻ മത്സര വിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്.

സാമ്പ്രദായിക കെട്ടുപാടുകൾ ഭേദിച്ച് പുറത്ത് കടക്കാൻ ശ്രമിക്കുന്ന വീട്ടമ്മയുടെ കഥയാണ് ഫെമിനിച്ചി ഫാത്തിമ പറയുന്നത്. സ്ത്രീ വിരുദ്ധ പൊതുബോധത്തെ സുന്ദരമായി പൊളിച്ചു കളയുന്നുണ്ട് ഫാസിൽ മുഹമ്മദ് 100 മിനിറ്റ് ദൈർഘൃമുള്ള തൻ്റെ ചിത്രത്തിലൂടെ. കഴിഞ്ഞ  ഐഎഫ്എഫ്കെയിൻ ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരവും ഫിപ്രസി പുരസ്‌കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.

മൂന്നാം ദിനമായ ഇന്ന് രണ്ട് മലയാള ചിത്രങ്ങൾ ഉൾപ്പെടെ 52 ചിത്രങ്ങൾ പ്രദർശിപ്പിക്കും റീ സ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ ജി അരവിന്ദൻ്റെ തമ്പും ഇന്ത്യൻ മത്സര വിഭാഗത്തിൽ ഇന്ദു ലക്ഷ്മിയുടെ അപ്പുറവുമാണ് മലയാളത്തിൽ നിന്നുള്ള ചിത്രങ്ങൾ.

<br>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival

Hot this week

വേനല്‍ മഴ ശക്തം; ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ബംഗാളില്‍ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിന്...

ആരാകും കേരള മുഖ്യന്‍? രണ്ടാം ഘട്ട ചർച്ചകൾ ഡൽഹിയിൽ തുടരുന്നു

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ച ഡല്‍ഹിയില്‍ തുടരുന്നു. പ്രതിപക്ഷ നേതാവ്...

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് രാസലഹരി കടത്ത്: സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ൾ പി​ടി​യിൽ

ബെംഗളൂരു: കേരളത്തിലേക്ക് രാസലഹരി കയറ്റി അയയ്ക്കുന്ന രണ്ടുപേർ ബെംഗളൂരുവിൽ കേരള പോലീസിന്റെ...

കർണാടക ആർ.ടി.സി. ബസ് മറിഞ്ഞ് കോളേജ് വിദ്യാർഥി മരിച്ചു; 45 പേർക്ക് പരുക്ക്, ഏഴുപേരുടെ നില ഗുരുതരം

ബെംഗളൂരു: ദാവണഗരെ ചന്നഗിരി താലൂക്കിലെ മരനഹള്ളിയിൽ കർണാടക ആർ.ടി.സി. ബസ് മറിഞ്ഞ്...

വേനല്‍ മഴ ശക്തം; ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ബംഗാളില്‍ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിന്...

ആരാകും കേരള മുഖ്യന്‍? രണ്ടാം ഘട്ട ചർച്ചകൾ ഡൽഹിയിൽ തുടരുന്നു

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ച ഡല്‍ഹിയില്‍ തുടരുന്നു. പ്രതിപക്ഷ നേതാവ്...

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് രാസലഹരി കടത്ത്: സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ൾ പി​ടി​യിൽ

ബെംഗളൂരു: കേരളത്തിലേക്ക് രാസലഹരി കയറ്റി അയയ്ക്കുന്ന രണ്ടുപേർ ബെംഗളൂരുവിൽ കേരള പോലീസിന്റെ...

കർണാടക ആർ.ടി.സി. ബസ് മറിഞ്ഞ് കോളേജ് വിദ്യാർഥി മരിച്ചു; 45 പേർക്ക് പരുക്ക്, ഏഴുപേരുടെ നില ഗുരുതരം

ബെംഗളൂരു: ദാവണഗരെ ചന്നഗിരി താലൂക്കിലെ മരനഹള്ളിയിൽ കർണാടക ആർ.ടി.സി. ബസ് മറിഞ്ഞ്...

ഐപിഎല്‍: കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ നാലാം ജയം, ഡൽഹിയെ തകർത്തത് എട്ട് വിക്കറ്റിന്

കൊൽക്കത്ത: ഡൽഹിയെ എട്ട് വിക്കറ്റിന് തകർത്ത് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത....

ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി വിവരം. മരണം ദുബായിലെ ഇന്ത്യൻ...

തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്; വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്. സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയായി തമിഴക വെട്രി...

Related Articles

Popular Categories