Monday, June 23, 2025
20.3 C
Bengaluru

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ തുറക്കും

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ തുറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഈ വർഷം അവസാനത്തോടെ തുറക്കാൻ ദേശീയ പാത വികസന അതോറിറ്റി പദ്ധതിയിട്ടിരുന്നെങ്കിലും നിരവധി കാരണങ്ങളാൽ വൈകുകയായിരുന്നു. കർണാടകയിലുള്ള ഹോസ്കോട്ടിനും കെജിഎഫിനും (ബേതമംഗല) ഇടയിലുള്ള 68 കിലോമീറ്റർ ഭാഗം അടുത്തിടെ എൻഎച്ച്എഐ തുറന്നിരുന്നു. പാതയിലൂടെ പ്രതിദിനം 1,600 മുതൽ 2,000 വരെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നാണ് വിലയിരുത്തൽ.

കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 260 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പാത. 120 കിലോമീറ്റർ വേഗതയിൽ പാതയിലൂടെ സഞ്ചരിക്കാം. ചെന്നൈയ്ക്ക് സമീപമുള്ള ശ്രീപെരുമ്പുത്തൂർ വരെയാണ് അലൈൻമെന്റ്. കർണാടകയിൽ രണ്ട് ടോൾ പ്ലാസകളാണ് ഉണ്ടാകുക. മൂന്ന് ഘട്ടങ്ങളിലായാണ് കർണാടകയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേയുടെ നിർമാണം.

ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് എക്‌സ്പ്രസ്‌വേ എന്നറിയപ്പെടുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പദ്ധതിയുടെ ചെലവ് 17,900 കോടി രൂപയാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഏഴ് മണിക്കൂറിൽ നിന്ന് വെറും മൂന്ന് മണിക്കൂറായി കുറയും. ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ എന്നിവയ്ക്ക് എക്സ്പ്രസ് വേയിൽ അനുമതി ഉണ്ടായിരിക്കില്ല. പദ്ധതി ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള ബിസിനസ് വർധിപ്പിക്കുമെന്ന് നിലവിലുള്ള ഹൈവേയിലെ ഗതാഗതം കുറയ്ക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

TAGS: BENGALURU CHENNAI EXPRESSWAY
SUMMARY: Bengaluru – chennai expressway to open by 2026

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നമ്മ മെട്രോ: പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ നേരിയ ഇടിവ്

ബെംഗളൂരു: നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മേയ് മാസത്തിൽ നേരിയ...

വടക്കൻ ജില്ലകളിൽ മഴ തുടരും; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച മദ്ധ്യ വടക്കൻ ജില്ലകളിൽ ശക്തമായ മഴ...

ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു; തിരിച്ചുള്ള യാത്ര റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു. ന്യൂഡല്‍ഹി–തിരുവനന്തപുരം എ.ഐ. 2754...

കർണാടകയിൽ 17 പുതിയ കോവിഡ് കേസുകൾ

ബെംഗളൂരു: കർണാടകയിൽ 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സജീവ രോഗികളുടെ...

നിലമ്പൂർ ആർക്കൊപ്പമെന്ന് ഇന്നറിയാം: വോട്ടെണ്ണൽ 8 മണിക്ക്

മലപ്പുറം: നിലമ്പൂർ ആർക്കൊപ്പം എന്ന ചോദ്യത്തിന് ഉത്തരം ഇന്നറിയാം. ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ...

Topics

നമ്മ മെട്രോ: പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ നേരിയ ഇടിവ്

ബെംഗളൂരു: നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മേയ് മാസത്തിൽ നേരിയ...

ഹൊസൂർ മേൽപ്പാലത്തിൽ വിള്ളൽ; ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഹൊസൂർ-ബെംഗളൂരു ദേശീയപാതയിലെ ഹൊസൂർ ടൗണിനടുത്തുള്ള മേൽപ്പാലത്തിൽ വിള്ളൽ. ഹൊസൂർ ബസ്റ്റാൻഡിന്...

മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷ ഇന്ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടക്കുന്ന മലയാളം ഭാഷ...

മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി....

ഇഷാ ഫൗണ്ടേഷനിലേക്ക് തീർഥാടന ടൂർ പാക്കേജ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽനിന്നും ചിക്കബലാപുരയിലെ ഇഷാ ഫൗണ്ടേഷനിലേക്ക് പുതിയ ടൂർ പാക്കേജ് ആരംഭിച്ച്...

കണ്ണൂരിലേക്കുള്ള സ്വകാര്യ ബസ് പണിമുടക്കി; യാത്രക്കാർ പെരുവഴിയിലായത് നാലര മണിക്കൂർ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലെക്ക് പുറപ്പെട്ട സ്വകാര്യ ബസ് തകരാറിലായതിനെത്തുടർന്ന് മലയാളി...

മെട്രോ പാതയില്‍ അറ്റകുറ്റപ്പണി: പർപ്പിൾ ലൈൻ സർവീസ് നാളെ ഭാഗികമായി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് നഗരത്തിലെ നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ...

ബാഗിൽ തൊട്ടാൽ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ബെംഗളൂരു വിമാനത്താവളത്തില്‍ വനിതാ ഡോക്ടർ കസ്റ്റഡിയിൽ

ബെംഗളൂരു: ബാഗ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരോട് വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ...

Related News

Popular Categories

You cannot copy content of this page