ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. ലക്ഷ്മി ലേഔട്ടിലെ അപ്പാർട്മെന്റിൽ ജൂൺ 16നാണ് അസ്ഥികൂടം കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയം ഉയർന്നതോടെയാണ് ഫൊറൻസിക് പരിശോധന നടത്തിയത്. എന്നാൽ അബദ്ധത്തിൽ കുഴിയിൽ വീണു മരിച്ചതാണെന്ന് പരിശോധന ഫലം വ്യക്തമാക്കുന്നു. കൊലപാതകം സംബന്ധിച്ച യാതൊരു സൂചനകളും അസ്ഥികൂടത്തിലില്ലെന്നാണ് കണ്ടെത്തൽ.
എന്നാൽ മരിച്ച ആളെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. 30നും 32നും ഇടയിൽ പ്രായമുള്ള യുവാവാണ് മരിച്ചത്. 2012നു ശേഷം ബേഗൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
SUMMARY: Skeleton discovered in the bit is probably a result of an accident, as indicated by the forensic report.