ബെംഗളൂരു: കനത്തമഴ, മണ്ണിടിച്ചിൽ ഭീഷണി എന്നിവയുടെ പശ്ചാത്തലത്തില്‍ കുടകിൽ ഭാരവാഹനങ്ങൾക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഓഗസ്റ്റ് അഞ്ചുവരെ നീട്ടിയതായി ഡെപ്യൂട്ടി കമ്മിഷണർ വെങ്കടരാജ അറിയിച്ചു. ജൂൺ ആറുമുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത് എല്ലാതരം തടിലോറികൾ, മണൽഗതാഗത വാഹനങ്ങൾ, 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കുവാഹനങ്ങൾ, ബുള്ളറ്റ് ടാങ്കറുകൾ, ഷിപ്പ് കാർഗോ കണ്ടെയ്നറുകൾ, ട്രക്കുകൾ എന്നിവയ്ക്ക് നിരോധനം ബാധകമാണ്. അതേസമയം എൽപിജി, ഇന്ധനവിതരണം, പാൽവിതരണം, സർക്കാർജോലിക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ, മൾട്ടി ആക്സിൽ ബസുകൾ ഉൾപ്പെടെയുള്ള സ്കൂൾ, കോളേജ്, പൊതുയാത്രാവാഹനങ്ങൾ എന്നിവയ്ക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
SUMMARY: Ban on heavy vehicles extended in Kodagu
കുടകിൽ ഭാരവാഹനങ്ങൾക്കുള്ള നിരോധനം നീട്ടി
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















