ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍ എ.പി. സിങ് വെളിപ്പെടുത്തി. ബെംഗളൂരുവില്‍ പതിനാറാമത് എയർ ചീഫ് മാർഷൻ എല്‍ എം കാത്രേ ലെക്ചറില്‍ പങ്കെടുക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍റെ വ്യോമസേനയ്ക്ക് അത് കടുത്ത പ്രഹരമായിരുന്നുവെന്നും എ.പി. സിങ് പറഞ്ഞു.
മേയ് 7ന് ഇന്ത്യ നടത്തിയ ആക്രമണത്തിനു മുമ്പും അതിനു ശേഷവുമുള്ള ഉപഗ്രഹ ചിത്രവും അദ്ദേഹം പുറത്തു വിട്ടു. ജാക്കബോബാദില്‍ വച്ച് എഫ് 16 ജെറ്റഉകളും ഭോലാരിയില്‍ വന്ന് മുന്നറിയിപ്പ് നല്‍കുന്ന വിമാനവുമാണ് തകർത്തത്. 300 കിലോമീറ്റർ പരിധിയില്‍ വച്ചാണ് പാക്കിസ്ഥാന്‍റെ വ്യോമസുരക്ഷാ മുന്നറിയിപ്പ് സംവിധാനത്തോടു കൂടിയ വിമാനം തകർത്തത്. 300 കിലോമീറ്റർ പരിധിയില്‍ വച്ചാണ് പാക്കിസ്ഥാന്‍റെ വ്യോമസുരക്ഷാ മുന്നറിയിപ്പ് സംവിധാനത്തോടു കൂടിയ വിമാനം തകർത്തത്.
പാക് ഡിജിഎംഒ സമീപിച്ചതോടെ വെടിനിർത്തല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ തീരുമാനത്തെയും അദ്ദേഹം പിന്തുണച്ചു. അതു ശരിയായ തീരുമാനമായിരുന്നുവെന്ന് സിങ് പറയുന്നു. ഭീകരരെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു നമ്മുടെ ലക്ഷ്യം.
SUMMARY: Operation Sindoor: IAF says it shot down six Pakistani aircraft













