ഹൊസൂര്‍:ഹൊസൂരിൽ നടന്ന ടിഎൻ റൈസിങ് നിക്ഷേപക സംഗമത്തിൽ 26,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള 53 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. തമിഴ്‌നാട്ടിനെ 2030-ഓടെ ഒരു ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. 11.19 ശതമാനം വളർച്ചയോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം മുന്നേറുകയാണെന്നും അതിനിയും മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പുനരുപയോഗ ഊർജം, പ്രതിരോധം, പാദരക്ഷാ നിർമാണം തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങളാണ് ഹൊസൂരിൽ പുതുതായി മുതൽ മുടക്കുന്നത്. ഇതിൽ വൻകിട സംരഭങ്ങളും ചെറുകിട, ഇടത്തരം വ്യവസായങ്ങളും ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവ യാഥാർഥ്യമായാൽ 49,353 പേർക്ക് തൊഴിൽ ലഭിക്കും. അദ്ദേഹം പറഞ്ഞു. കൃഷ്ണഗിരി ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സ്റ്റാലിൻ നിർവഹിച്ചു.
SUMMARY: Hosur: Investors meet; 53 MoUs signed for investments worth Rs 26,000 crore