കോട്ടയം: മെഡിക്കല്‍ കോളജ് അപകടത്തില്‍ മരണമടഞ്ഞ ബിന്ദുവിൻ്റെ മകൻ നവനീതിന് ജോലിയില്‍ പ്രവേശിച്ചു. ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തില്‍ തേർഡ് ഗ്രേഡ് ഓവർസീയർ തസ്തികയിലാണ് നിയമനം. തിരുനക്കര ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ വെച്ചാണ് നവനീത് നിയമന ഉത്തരവ് കൈമാറിയത്. മന്ത്രി വി.എൻ വാസവനും ചടങ്ങില്‍ പങ്കെടുത്തു.
ഇതോടെ സർക്കാർ കുടുംബത്തിന് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു. മകള്‍ നവമിയുടെ ചികിത്സ സർക്കാർ ചെലവില്‍ പുരോഗമിക്കുകയാണ്. എൻ.എസ്.എസിൻ്റെ നേതൃത്വത്തില്‍ കുടുംബത്തിന് വീടു വെച്ചു നല്‍കിയിരുന്നു. ഇതോടൊപ്പമാണ് മകൻ നവനീതിന് ദേവസ്വം ബോർഡിൻ ജോലി നല്‍കുന്നത്.
ആദ്യം മെഡിക്കല്‍ കോളജില്‍ തന്നെ ജോലി നല്‍കാമെന്നു സർക്കാർ പറഞ്ഞെങ്കിലും അമ്മ മരിച്ച സ്ഥലത്ത് ജോലി ചെയ്യാൻ താല്‍പര്യമില്ലെന്നു നവനീത് അറിയിക്കുകയായിരുന്നു. തുടർന്ന് മന്ത്രി വി.എൻ വാസവൻ ഇടപെട്ടാണ് ദേവസ്വം ബോർഡില്‍ ജോലി നല്‍കിയത്. കഴിഞ്ഞ ജൂലൈ മൂന്നിനാണ് മെഡിക്കല്‍ കോളജ് കെട്ടിട്ടം ഇടിഞ്ഞു വീണ് ബിന്ദു മരിക്കുന്നത്.
SUMMARY: Kottayam Medical College accident; Bindu’s son who died has joined government job