Saturday, December 20, 2025
13.6 C
Bengaluru

കെട്ടിടനിർമാണ ചട്ടങ്ങളിൽ സുപ്രധാനമാറ്റം: രണ്ടുസെന്റിനകത്തുള്ള 100 ചതുരശ്രമീറ്ററിൽക്കൂടാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററായി കുറച്ചു

തിരുവനന്തപുരം: കുറഞ്ഞസ്ഥലത്ത് വീടുനിർമിക്കുന്നവർക്ക് സഹായകരമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റംവരുത്തിയതായി മന്ത്രി എം.ബി. രാജേഷ്. അപേക്ഷിച്ചാലുടൻ നിർമാണാനുമതി ലഭ്യമാകുംവിധം ലോ റിസ്ക് കെട്ടിടങ്ങളുടെ ഗണത്തിലേക്ക്‌ കൂടുതൽ കെട്ടിടങ്ങളെ ഉൾപ്പെടുത്തി കെട്ടിടനിർമാണചട്ടങ്ങളിൽ വരുത്തിയ മാറ്റം നിലവിൽവന്നതായും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 

ജില്ലാതല അദാലത്തുകളിൽനിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ദരെ പങ്കെടുപ്പിച്ച്‌ വിശദമായ ചർച്ചകൾക്കും അഭിപ്രായ സമന്വയങ്ങൾക്കും ശേഷമാണ്‌ ചട്ട ഭേദഗതികൾ നിലവിൽവരുന്നത്. രണ്ടുസെന്റിനകത്തുള്ള 100 ചതുരശ്രമീറ്ററിൽക്കൂടാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററായി കുറച്ചു. ദേശീയ-സംസ്ഥാന പാത, പൊതുമരാമത്ത്, തദ്ദേശസ്ഥാപനങ്ങൾ എന്നിവ വിജ്ഞാപനം ചെയ്യാത്ത റോഡുകൾക്കുസമീപത്തെ വീടുകൾക്കാണിത് ബാധകം. നിലവിൽ ദൂരപരിധി രണ്ടുമീറ്ററാണ്.

ഇനിമുതൽ, ഉയരം പരിഗണിക്കാതെ തന്നെ രണ്ടുനിലവരെയുള്ള 300 ചതുരശ്ര മീറ്റർ (3229,17 ചതു. അടി) വിസ്തീർണത്തിൽ അധികരിക്കാത്ത എല്ലാ കെട്ടിടങ്ങൾക്കും ഉദ്യോഗസ്ഥ ഇടപെടലോ പരിശോധനകളോ ഇല്ലാതെ തത്സമയം അനുമതി ലഭിക്കും. ഇതുവഴി ഏകദേശം 80 ശതമാനത്തോളം വീടുകൾക്കും അപേക്ഷ സമർപ്പിച്ചാലുടൻ നിർമാണാനുമതി ലഭിക്കും.

ആകെയുള്ള 117 ചട്ടങ്ങളിൽ 53 എണ്ണത്തിൽ ഭേദഗതി വരുത്തിയതായും ഒരു ചട്ടം ഒഴിവാക്കി രണ്ടെണ്ണം പുതുതായി ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. പെർമിറ്റ് കാലാവധി ദീർഘിപ്പിക്കാനുള്ള ഫീസ് പകുതിയായി കുറച്ചു. 10 വർഷത്തിനുശേഷം പെർമിറ്റ് പുതുക്കുമ്പോൾ നിലവിലെ ഫീസിന്റെ ഇരട്ടി അടക്കേണ്ട അവസ്ഥ ഇനിയില്ല. അത് പകുതിയായി കുറക്കും. പെർമിറ്റ് മറികടന്ന് നിർമാണം നടത്തിയാലുള്ള റഗുലറൈസേഷൻ പിഴയും കുറച്ചു. 300 ച. മീറ്ററിന് പെർമിറ്റ് എടുത്തശേഷം 350 ചതുരശ്ര മീറ്ററിൽ നിർമാണം നടത്തിയാൽ, 350 ച. മീറ്ററിനും പെർമിറ്റ് ഫീസിന്റെ ഇരട്ടി പിഴ അടക്കേണ്ടിവന്നിരുന്നു. പുതുക്കിയ ചട്ടപ്രകാരം അധികമായി നിർമിച്ച 50 ച. മീറ്ററിന് മാത്രം പിഴ അടച്ചാൽ മതി.

ഒരു സ്ഥലത്തിന് പെർമിറ്റ് എടുത്തശേഷം അതിന്റെ ഭാഗം വിൽക്കുകയോ ദാനം ചെയ്യുകയോ റോഡിനായി വിട്ടുനൽകുകയോ ചെയ്താലും പെർമിറ്റ് റദ്ദാകില്ല. ഭൂമിയുടെ ഒരു ഭാഗം കൈമാറിയാലും ബാക്കി സ്ഥലത്ത് അനുവദിച്ച പെർമിറ്റ് പ്രകാരം ചട്ടലംഘനമില്ലാതെ കെട്ടിടം നിർമിച്ചാൽ പെർമിറ്റ് നിലവിലുണ്ടാകും.

ജില്ല ടൗൺ പ്ലാനറുടെ ലേ ഔട്ട്‌ അനുമതിയില്ലാതെ സെക്രട്ടറിക്കുതന്നെ നിർമാണാനുമതി നൽകാവുന്ന കെട്ടിടങ്ങളുടെ വ്യാപ്‌തി വർധിപ്പിച്ചു. മെഡിക്കൽ, ഹോസ്‌പിറ്റൽ കെട്ടിടങ്ങൾക്ക്‌ 1500 ച. മീറ്ററിൽനിന്ന്‌ 6000 ച. മീറ്ററിനു മുകളിലാക്കിയാണ് വർധിപ്പിച്ചത്.

അസംബ്ലി, വ്യവസായ വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക്‌ 3000 ച. മീറ്ററിനു മുകളിലും സ്‌റ്റോറേജ് വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക്‌ 8000 ച. മീറ്ററിനു മുകളിലും ഹസാർഡസ്‌ വിഭാഗത്തിലുള്ള കെട്ടിടങ്ങൾക്ക്‌ 500 ച. മീറ്ററിനു മുകളിലുമായി വ്യാപ്‌തി വർധിപ്പിച്ചു. ടർഫ്, ഗെയിം കോർട്ടുകൾ എന്നിവ നിയന്ത്രണം കുറഞ്ഞ വിഭാഗത്തിലേക്ക് കൊണ്ടുവന്നു. കെട്ടിടങ്ങളുടെ പാർക്കിങ് നിബന്ധനകൾ കാലോചിതമായി പരിഷ്കരിച്ചെന്നും മന്ത്രി അറിയിച്ചു.
SUMMARY: Important change in building regulations: The distance from the road to houses not exceeding 100 square meters within two centimeters has been reduced to one meter.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മലയാളി കോളേജ് അധ്യാപകനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി കോളേജ് അധ്യാപകനെ ഹംപിക്ക് സമീപമുള്ള ഹൊസപ്പേട്ടില്‍ കനാലിൽ മുങ്ങിമരിച്ചനിലയിൽ...

‘ഗോഡ്സ് ഓൺ ചങ്ക്’ കഥാസമാഹാരം പ്രകാശനം ഇന്ന്

ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ്‌...

അതിജീവിതകൾക്ക് ഐക്യദാർഢ്യം; ഫ്രീഡം പാർക്കിൽ സമ്മേളനം ഇന്ന്

ബെംഗളൂരു : ഇന്ദിരാനഗർ എൻഎൽഎസ് ലീഗൽ എയ്ഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ...

കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക്...

നാളത്തെ പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു, സ്കൂൾ തുറക്കുന്ന ജനുവരി 5ന് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക...

Topics

ബെംഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെംഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ...

ചിത്രപ്രിയ കൊലക്കേസ്; അന്വേഷണസംഘം ബെംഗളൂരുവിൽ

ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്‍റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച...

പൾസ് പോളിയോ വിതരണം 21 മുതൽ

ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം...

മൂടൽമഞ്ഞ്: വിമാനത്താവളത്തിൽ യാത്രക്കാർ നേരത്തേ എത്തണം

ബെംഗളൂരു: മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ...

Related News

Popular Categories

You cannot copy content of this page