ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന യുവതി തന്റെ അനുഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് സ്വന്തം സ്ഥലത്തേക്കുള്ള റാപ്പിഡ് യാത്രക്കിടെയുണ്ടായ അനുഭവമാണ് മീന ഗോയൽ ലിങ്ക്ഡിനിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചത്.
View this post on Instagram
ആപ്പില്‍ 534 യാത്രാ തുകയായി രൂപയാണ് കാണിച്ചിരുന്നത്. എന്നാൽ, ഡ്രൈവറുടെ സ്ക്രീനില്‍ 650 രൂപ കാണിച്ചു. പെട്ടെന്നു പണം അടക്കണമെന്നും അടുത്ത റൈഡ് ബുക്ക് ആയിട്ടുണ്ടെന്നും ഡ്രൈവര്‍ യുവതിയെ ധരിപ്പിച്ചു. എന്നാല്‍ ആപ് കാണിക്കാന്‍ യുവതി ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോഴാണ് വ്യാജ ആപ് ഉപയോഗിച്ചെന്ന് മനസ്സിലായത്. റാപ്പിഡോവിന് സമാനമായ ലോഗോയുള്ള ആപ് ആണ് കാണിച്ചത്. സംശയം തോന്നി ചോദ്യം ചെയ്തതോടെ ഡ്രൈവര്‍ കുറ്റം സമ്മതിച്ചു എന്നാണു യുവതി പറയുന്നത്. ഇന്ത്യയിലെ റാപ്പിഡോ ആപ്പിന്റെയും സമാനമായ റൈഡ് ആപ്പുകളുടെയും ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള ഒരു പുതിയ തട്ടിപ്പ് നടക്കുന്നുണ്ട്. അടുത്തിടെ, വ്യാജമായി കാണപ്പെടുന്ന റൈഡ്-ഹെയ്‌ലിംഗ് ആപ്പുകൾ വഴി അമിത നിരക്ക് ഈടാക്കുന്നതായി നിരവധി യാത്രക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും യുവതി ഇന്‍സ്റ്റാ പോസ്റ്റില്‍ പറഞ്ഞു.
സംഭവം വൈറല്‍ ആയതോടെ റാപ്പിഡോ, ഡ്രൈവറുടെ അക്കൗണ്ട് ആപ്പിൽനിന്ന് നീക്കുകയും യുവതിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.
SUMMARY: Woman alleges Rapido driver tried to overcharge passenger using fake app













