കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാ കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പത്മകുമാറിന് പുറമെ മുരാരി ബാബു, ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് എ. ബദറൂദ്ദീന്റെ ബെഞ്ച് തള്ളിയത്.
പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ ഗൗരവമായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കപ്പെടാൻ ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഉന്നത സ്വാധീനമുള്ള പ്രതികള്‍ പുറത്തിറങ്ങുന്നത് സാക്ഷികളെ ഭയപ്പെടുത്താൻ കാരണമാകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
പത്മകുമാറിന്റെ അറസ്റ്റ് ശ്രീകോവിലിലെ സ്വർണ്ണക്കട്ടിളപ്പാളി കേസില്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം കൈമാറുന്നതില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് കഴിഞ്ഞ നവംബർ 20-നാണ് പ്രത്യേക അന്വേഷണ സംഘം (SIT) പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.
SUMMARY: Sabarimala gold robbery case; Padmakumar, Murari Babu and Govardhan to remain in jail















