അദാനി സെബി ബന്ധം; ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ ജെപിസി ആന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡൽഹി: ‘സെബി’ ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്‍റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർച്ചിന്‍റെ വെളിപ്പെടുത്തൽ പാർലമെന്‍റിന്‍റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ്. അഴിമതിയുടെ മുഴുവൻ വ്യാപ്തി വ്യക്തമാക്കാൻ ജെ.പി.സി അന്വേഷണം അനിവാര്യമാണ്. സെബി അന്വേഷണത്തിലെ വൈരുദ്ധ്യങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അദാനിഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരിക്രമക്കേടിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനുനേരേ ഉയർന്ന ഗുരുതര ആരോപണത്തിൽ പാർലമെന്റ് സംയുക്ത സമിതി അന്വേഷിക്കണമെന്ന് ഇന്ത്യ സഖ്യവും ആവശ്യപ്പെട്ടു.

സെബി ചെയർപേഴ്സൺ ആയ ശേഷവും മാധവി ബുച്ച് അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഈകൂടികാഴ്ചകൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു എന്നും കോൺഗ്രസ് ആരോപിച്ചു. അദാനിയുടെ ഓഹരിത്തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്നതിൽ ‘സെബി’ കാണിക്കുന്ന വിമുഖത സുപ്രീംകോടതിയുടെ വിദഗ്ധസമിതി വരെ ചൂണ്ടിക്കാട്ടിയതാണെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.

അദാനി ഗ്രൂപ്പ് കമ്പനികളിൽ വിദേശത്തുനിന്ന് വൻതോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ 2023 ൽ തന്നെ ഹിൻഡൻബർഗ് പുറത്തു വിട്ടിരുന്നു. ഇവയിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളാണ് രേഖകൾ സഹിതം ഇന്നലെ പുറത്തു വിട്ടത്.

2023 ജനുവരി 24-ന് ഗ്രൂപ്പിനുനേരേ ഉന്നയിച്ച ആരോപണങ്ങൾ അദാനി നിഷേധിച്ചിരുന്നു. ഇത് മുഖവിലയ്ക്ക് എടുത്ത് സെബി അന്വേഷണം നടത്താൻ തയാറായില്ല. അന്വേഷണം നടത്തുന്നതിനുപകരം ഹിൻഡെൻബെർഗിനുനേരേ സെബി നോട്ടീസ് അയച്ചത് അന്ന് തന്നെ ആരോപണ വിധേയമായി. ബെർമുഡയിലും മൗറീഷ്യസിലും പ്രവർത്തിക്കുന്ന ഫണ്ട് കമ്പനികളിലാണ് ബുച്ചിനും ഭർത്താവിനും ഓഹരികളുള്ളതായി വ്യക്തമായത്. ഈ ഫണ്ടുകളിലൂടെയാണ് ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഹിൻഡെൻബർഗ് റിസർച്ച് പറയുന്നു.
<br>
TAGS : HINDENBURG REPORT | INDIA ALLIANCE
SUMMARY : Adani SEBI relationship; Opposition demands JPC inquiry into Hindenburg revelations

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്ന് എഴുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂണിൽ 140 കേസുകൾ, 6 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു....

അക്ഷരനിലവ് കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിച്ച "അക്ഷര നിലാവ് "രചനാമത്സരം...

‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ നോവല്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ രചിച്ച നോവല്‍...

ഓപ്പറേഷൻ തൂഫാൻ: സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി,...

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക്‌ ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരില്‍ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു ആണ്...

സംസ്ഥാനത്ത് ഇന്ന് എഴുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂണിൽ 140 കേസുകൾ, 6 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു....

അക്ഷരനിലവ് കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിച്ച "അക്ഷര നിലാവ് "രചനാമത്സരം...

‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ നോവല്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ രചിച്ച നോവല്‍...

ഓപ്പറേഷൻ തൂഫാൻ: സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി,...

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക്‌ ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരില്‍ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു ആണ്...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സാഹിത്യ സംവാദം

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് നോവൽ സാഹിത്യത്തിലെ പ്രതിരൂപങ്ങൾ എന്നവിഷയത്തിൽ...

നീറ്റ് പുനഃപരീക്ഷ പൂര്‍ത്തിയായി; എൻടിഎ ആസ്ഥാനത്തെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഡല്‍ഹി: ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച നീറ്റ് പുനഃപരീക്ഷ പൂർത്തിയായി. 23 ലക്ഷം...

തമിഴ്‌നാട്ടില്‍ ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച; 7 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ സീഫുഡ് പ്രോസസിങ് ഫാക്ടറിയില്‍ ഉണ്ടായ അമോണിയ വാതക...

Related Articles

Popular Categories