അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിൻറെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി

അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടത്തില്‍ തകർന്ന എയർ ഇന്ത‍്യ ബോയിങ് 787-8 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ മാറ്റിത്തുടങ്ങി. അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗുജറാത്ത് സ്റ്റേറ്റ് ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ആസ്ഥാനത്തേക്കാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ മാറ്റുന്നത്.

അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി 48 മുതല്‍ 72 മണികൂർ വരെ വേണ്ടി വരുമെന്ന് ഉദ‍്യോഗസ്ഥർ അറിയിച്ചു. എയർക്രാഫ്റ്റ് ഇൻവസ്റ്റിഗേഷൻ ബ‍്യൂറോയാണ് വിമാനഭാഗങ്ങള്‍ സൂക്ഷിക്കുന്നത്. അതേസമയം യുഎസ് നാഷണല്‍ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെ പറ്റി അന്വേഷിക്കുന്നുണ്ട്.

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേല്‍ രാജ‍്യാന്തര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനം അപകടത്തില്‍പെടുകയായിരുന്നു. യാത്രക്കാരുള്‍പ്പെടെ 270 പേർ മരിച്ചതായാണ് വിവരം. 232 മൃതദേഹങ്ങള്‍ തിരിച്ചറിയുകയും കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്തു.

SUMMARY: Ahmedabad plane crash debris removal begins

LEAVE A REPLY

Please enter your comment!
Please enter your name here